കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെച്ചതില്‍ ഉത്തരവാദിത്തമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാല്‍, സര്‍ക്കാരുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമെന്നും കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മീഷന്റെ നിലപാട്. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാന് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പുതുതായി രൂപീകരിച്ച ഒരു കോര്‍പ്പറേഷനിലെയും 28 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് 2015ലെ വാര്‍ഡ് വിഭജനമനുസരിച്ച് നടത്താം. ബാക്കി നഗരസഭകളിലും പഞ്ചായത്തുകളിലും 2010ലെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കാം. ഒക്ടോബര്‍ 15നകം സര്‍ക്കാര്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയാല്‍, ബാക്കിയുള്ള 46 ദിവസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരത്തക്കവിധം തെരഞ്ഞെടുപ്പ് നടത്താമെന്നും കമ്മീഷന് സത്യവാങ്മൂലത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷെഫീഖും അടങ്ങിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിയ സമയക്രമത്തിന് കോടതിയുടെ അംഗീകാരം നേടാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച ഉപഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ സത്യവാങ്മൂലം നല്കാന് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം കമ്മീഷന്റേതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: