ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.
രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ജമ്മുകശ്മീരിലെ ഹന്ത്വാര മേഖലയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ ഭീകരവാദികളുമായി രണ്ടാമത്തെ ഏറ്റുമുട്ടലാണ് കഴിഞ്ഞ രാത്രിയില്‍ നടന്നത്.
മൂന്ന് ദിവസം മുമ്പ് ഹന്ത്വാര മേഖലയില്‍ തന്നെ നുഴഞ്ഞുകയറിയ ഭീകരവാദികളെ ഇന്ത്യന്‍ സൈന്യം നേരിട്ടിരുന്നു. അന്ന് മൂന്ന് പേരെ വധിക്കുകയും സജാദ് ഹുസൈന് എന്ന പാക് ഭീകരനെ ഓഗസ്റ്റ് 28ന് ജീവനോടെ പിടികൂടുകയും ചെയ്തു. അതിന് മുമ്പ് നവേദ് എന്ന ഭീകരനെയും പിടികൂടിയിരുന്നു.
ബാരമുള്ള മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ദിവസം മുമ്പ് ഒരു ഭീകരനും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ അതിര്‍ത്തിയില്‍ ഭീകരവാദികളുടെ ആക്രണം ഓരോ ദിവസവും ശക്തമായി വരികയാണ്. ഇതോടൊപ്പം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റെ പ്രകോപനവും അവസാനിക്കുന്നില്ല.
ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക മേധാവികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: