കോഴിക്കോട്: സ്കൂളധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടിയില്‍ വലഞ്ഞത് ഉദ്യോഗാര്‍ത്ഥികള്‍.
പിഎസ്സി പരീഷാ തീയതി മറന്നതിലൂടെയാണ് സ്കൂളധികൃതരുടെ നിരുത്തരവാദിത്വപരമായ നടപടി. ഇതിലൂടെ വലഞ്ഞത് ഉദ്യോഗാര്‍ത്ഥികളും. കോഴിക്കോട് നടക്കാവ് സ്കൂളിലാണ് സംഭവം.
രാവിലെ ഏഴരയ്ക്കാണ് പിഎസ്സിയുടെ സ്റ്റെനോഗ്രാഫര്‍ കം ടൈപ്പിസ്റ്റ് പരീക്ഷയും ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റര്‍ ഓഫീസര്‍ പരീക്ഷയും നിശ്ചയിച്ചിരുന്നത്. കോഴിക്കോട്ടെ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളായിരുന്നു ഒരു കേന്ദ്രം.
എന്നാല്‍ ഇവിടെ പരീക്ഷയുണ്ടെന്ന കാര്യം സ്കൂളിലെ പ്രിന്‍സിപ്പള്‍ ക്ലര്‍ക്കിനെയും മറ്റ് അധ്യാപകരെയും അറിയിച്ചിരുന്നില്ല. രാവിലെ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പൂട്ടിയിട്ടിരിക്കുന്ന സ്കൂള്‍ ഗേറ്റാണ് കണ്ടത്. പിഎസ്സി ഉദ്യോഗസ്ഥര്‍ക്കും സ്കൂളിനകത്തേക്ക് കടക്കാനായില്ല. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പിഎസ്സി അധികൃതരാണ് പ്രിന്‍സിപ്പാളിനെ ബന്ധപ്പെട്ട് സ്കൂള്‍ വേഗം തുറക്കണമെന്നാവശ്യപ്പെട്ടത്. അധ്യാപകരോട് എത്രയും പെട്ടെന്ന് എത്താനും ആവശ്യപ്പെട്ടു.
ഒടുവില്‍ എട്ട് മണിയോടെ എല്ലാ ക്ലാസിലും ഇന്‍വിജിലേറ്റര്‍ ഇല്ലാതെ പരീക്ഷ ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: