ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ നഷ്ടപെട്ടത് 75000 പേരുടെ ജീവനുകളെന്ന് റിപ്പോര്‍ട്ട്.
15നും 34നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചതില്‍ 82 ശതമാനം പേരും പുരുഷന്മാരാണ്. റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയമാണ് അപകടനിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
35 മുതല്‍ 64 വയസ് വരെയുള്ളവരുടെ മരണനിരക്ക് 35 ശതമാനമാണ്. ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങളില്‍ 15-29 പ്രായത്തിലുള്ളവരുടെ മരണകാരണങ്ങളില്‍ റോഡപകടങ്ങളാണ് ഒന്നാമതെന്നു കണ്ടെത്തിയിരുന്നു.
റോഡപകടങ്ങള്‍ 2013ലെ 4.86 ലക്ഷത്തില്‍ നിന്നു 4.89 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. അപകടമരണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍. 11.7 ശതമാനം. മരണനിരക്കില്‍ പിന്നിലാണെങ്കിലും ഗുരുതര പരിക്കുകളേല്ക്കുന്നവരില് കേരളം രണ്ടാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: