ബീജിംഗ്: ചരിത്രത്തിലാദ്യമായി ചൈന തങ്ങളുടെ സൈനികശക്തി കുറയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിലെ ജപ്പാന്റെ തോല്‍വിയുടെ വാര്‍ഷികവേളയിലാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അംഗബലത്തില്‍ നിന്നു മൂന്നുലക്ഷം സൈനികരെയാണ് വെട്ടിക്കുറയ്ക്കുന്നത്. ലോകത്തെ അടക്കി ഭരിക്കാന്‍ തങ്ങള്ക്കാഗ്രഹമില്ലെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും ടിയാന്മെന് സ്ക്വയറില്‍ നടത്തിയ പ്രസംഗത്തില്‍ ജിന്‍പിംഗ് വ്യക്തമാക്കി.
നിലവില്‍ 28 ലക്ഷത്തിലധികം സൈനികരാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലുള്ളത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ പ്രഖ്യാപനത്തിനു പിന്നിലെന്നാണ് സൂചന. അമേരിക്ക കഴിഞ്ഞാല്‍ പ്രതിരോധ ബജറ്റില്‍ കൂടുതല്‍ തുക മാറ്റിവയ്ക്കുന്ന രാജ്യമാണ് ചൈന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: