മംഗലാപുരം: പ്രമുഖ പണ്ഡിതനും യുക്തിവാദിയുമായ പ്രൊഫ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം അനേ്വഷിക്കുന്ന പോലീസ് സംഘം ശ്രീരാമസേനയുടെ മുന്‍പ്രവര്‍ത്തകന്‍ പ്രസാദ് അട്ടാവറിനെ കസ്റ്റഡിയില്‍ എടുത്തു. കല്‍ബുര്‍ഗിയെ ഭീഷണിപ്പെടുത്തിയുള്ള ട്വിറ്റര്‍ സന്ദേശം റീപോസ്റ്റ് ചെയ്തതിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു.
അടുത്തിടെ ശ്രീരാമസേന വിട്ട ഇയാളെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നത്. സ്വത്തു തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പറയപ്പെടുന്നത്.
കൊലയ്ക്കു ശേഷം ഒരു വിവാദ സന്ദേശം ട്വീറ്റ് ചെയ്തെന്നാരോപിച്ച് പോലീസ് ബജ്രംഗ് ദള്‍ പ്രവര്ത്തകന് ഭുവിത് ഷെട്ടിയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയിലായ മുന്ശ്രീരാമ സേന പ്രവര്ത്തകന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: