സത്രാജിത്തും സൂര്യനും അടുത്തസുഹൃത്തുക്കളായിരുന്നു. സത്രാജിത്തിന് സുഹൃത്തെന്നതിന്നാല്‍ത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന സ്യമന്തക രത്നത്തിനെ സമ്മാനിയ്ക്കുകയായിരുന്നു. അതീവശോഭയാണ് ആരത്നത്തിന്.
അതുമായി സത്രാജിത്ത് ദ്വാരകയിലേയ്ക്ക് വന്നു. ദിവ്യമായ അതിന്റെ ശോഭയാല്‍ അവിടമാകെ സൂര്യതേജസ്സുപോലെ വിളങ്ങി. ആ വരുന്നത് സൂര്യഭഗവാനാണെന്ന് കൃഷ്ണനോട് ദ്വാരകാവാസികള്‍ തെറ്റിദ്ധാരണയോടെ പറഞ്ഞു. അത്കേട്ട് കൃഷ്ണന് ചിരിച്ചു. അവിടെ കൂടിയിരിക്കുന്നവരോട് സ്യമന്തകമണിയുമായിവരുന്നത് സത്രാജിത്താണ് എന്ന് കൃഷ്ണന് തിരുത്തുകയുണ്ടായി.
ഈ മണി തനിക്ക് വലിയ ഐശ്വര്യമാണ് നല്‍കുന്നതെന്നും, സൂര്യന് സമ്മാനിച്ചതാണെന്നും സത്രാജിത്ത് കൃഷണനെ ധരിപ്പിച്ചു. എന്നാല്‍ ഇത് ഉഗ്രസേന മഹാരാജന്റെ പക്കല്‍ വയ്ക്കുന്നതല്ലേ നല്ലതെന്നും കൃഷ്ണന് സത്രാജിത്തിനോട് ആരാഞ്ഞു.
ഈ ചോദ്യം സത്രാജിത്തില്‍ സംശയമേറെ വളര്‍ത്തി. ഒരു വേള തന്നില്‍നിന്നും സ്യമന്തകം കൃഷ്ണന് അപഹരിക്കില്ലേ എന്നും ശങ്കിച്ചു. അതിനിടവരുത്താതെ സ്യമന്തകം അനുജന് പ്രസേനനു നല്‍കുകയായിരുന്നു. പ്രസേനന്‍ അതുംകൊണ്ട് നായാട്ടിന് പുറെപ്പട്ടു. കുതിരപ്പുറത്ത് അത്യന്തം ശോഭയുള്ള മണിയുമായി വരുന്ന പ്രസേനനേയും കുതിരയേയും കാട്ടിലുള്ള ഒരുസിംഹം വകവരുത്തി, സ്യമന്തകവുമായി കടന്നു. പ്രസേനനെ കാണാതായതോടെ നാട്ടില്‍ സംസാരമായി. കൃഷ്ണന് സ്യമന്തകത്തില്‍ ഒരു കണ്ണുണ്ടായിരുന്നു. ഇപ്പോള്‍ സ്യമന്തകവുമായി നായാട്ടിനു പോയ പ്രസേനനേയും കാണുന്നില്ല.കെട്ടുകഥകള്‍ പ്രചരിക്കാന്‍ ഇതില്‍പ്പരം വേറെ ഒന്നുംവേണ്ട.
എന്നാല്‍ സത്യാവസ്ഥ എല്ലാവരേയും അറിയിക്കേണ്ടത് തന്റെ കര്‍ത്തവ്യംതന്നെ. കൃഷ്ണന് പ്രസേനനെത്തിരക്കി ഇറങ്ങി. വനാന്തരത്തില്‍ പ്രസേനന്‍, ഒപ്പമുണ്ടായിരുന്ന കുതിര എന്നിവ ചത്തുകിടക്കുന്നതായിക്കണ്ടു. സിംഹത്തിന്റെ കാല്‍പ്പാടുകളാണ് തുടര്‍ന്ന് കണ്ടത്. ലക്ഷ്യത്തിലേയ്ക്ക് കൃഷ്ണന് പിന്നെയും യാത്ര തുടര്‍ന്നു. അല്‍പ്പം ചെന്നപ്പോള്‍ സിംഹവും ചത്തുകിടപ്പുണ്ടായിരുന്നു. പിന്നീട് കാണുന്നത് ഒരു കരടിയുടെ കാല്പാടുകളായിരുന്നു.
തുടര്‍ന്ന് കരടിയുടെ പാദങ്ങള്‍ പിന്തുടര്ന്നു.
സാധാരണ ഭക്തരാണ് ഭഗവാന്റെ പാദങ്ങള്‍ തേടുക. ഇവിടെ ഭക്തന്റെ കാലടികള്‍ തേടുകയാണ് ഭഗവാന്. ഒടുവില്‍ ചെന്നെത്തിയത് ഒരു ഗുഹയ്ക്കകത്തും. അവിടെ കുട്ടികള്‍ സ്യമന്തകം എടുത്ത് കളിക്കുകയായിരുന്നു. സുകുമാരനെന്ന പുത്രനോട് അവന്റെ അമ്മ പറഞ്ഞ്കൊടുക്കുന്നുണ്ടായിരുന്നു. കുതിരയേയും പ്രസേനനേയും സിംഹം കൊന്നു. സിംഹത്തെകൊന്ന് കൊണ്ടുവന്ന ആസ്യമന്തകമാണ് ഇപ്പോള്‍നിന്റെ കൈവശമിരിക്കുന്നത് എന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഭഗവാനെത്തന്നെ.
അവര്‍ ഉറക്കെ കരഞ്ഞു. ഇതുകേട്ട് അവിടെയെത്തിയ ജാംബവാനും കൃഷ്ണനുമായി അതിഘോരയുദ്ധം. അതാവട്ടെ ഇരുപത്തൊന്ന് ദിവസം നീണ്ടു. ഭഗവാന്റെ ഒപ്പംവന്നവര്‍ അകത്തുപോയ ഭഗവാനെകാണാതെ കുറച്ചുകാലം അവിടെ കാത്തുനിന്നു. പിന്നീട് ദ്വാരകയില്‍ ചെന്ന് കൃഷ്ണന് മരിച്ചിട്ടുണ്ടാവും, ഗുഹക്കകത്ത് പോയഭഗവാനെ കാണാന്‍തന്നെയില്ല. സാധാരണ എല്ലാം നിഷ്പ്രയാസം സാധിച്ചുവരുന്ന കൃഷ്ണന് ഇത്രകാലമായിട്ടും വരാത്തത് മരിച്ചതിനാലാവും എന്ന് തീര്‍ച്ചയാക്കി ഭഗവാന്റെ ശേഷക്രിയകള്‍ നടത്തി.
അതും ഭഗവാന് ശക്തി ഇരട്ടിപ്പിച്ചു.
പിന്നെ നിഷ്പ്രയാസം ജാംബവാനെ കീഴ്പ്പെടുത്തി. ഭഗവാനാണെന്ന് അറിഞ്ഞുതന്നെയാണത്രേ ജാംബവാന്റെ യുദ്ധം എന്നും പറയാറുണ്ട്. എന്തായാലും സന്തോഷത്താല്‍ മകള്‍ ജാംബവതിയെ ഭഗവാന് സ്യമന്തകത്തോടൊപ്പം നല്കി. താന്‍കൊണ്ടുവന്ന സ്യമന്തകം സത്രാജിത്തിന് നല്കി. അതിന് പ്രായശ്ചിത്തമെന്നോണം തന്റെ മകള്‍ പത്മാവതിയെ ഭഗവാന് സത്രാജിത്തും നല്കി. കൃഷ്ണന് പറഞ്ഞതിന് പ്രകാരം സ്യമന്തകം ഉഗ്രസേനമഹാരാജാവിനുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: