കോഴിക്കോട്: ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് സിപിഎം അക്രമം തുടര്‍ന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് ബിജെപി ലോക്സഭാ ചീഫ് വിപ്പും രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള എംപിയുമായ അര്ജുന് മേഘ്വാള് പറഞ്ഞു. ഏത് രാഷ്ട്രീയപാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോരുത്തര്ക്കുമുണ്ടായിരിക്കണം.
എന്നാല്‍ ബിജെപിയുടെ വളര്‍ച്ച തടയാനാണ് സിപിഎം അക്രമത്തിലൂടെ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ അതേ നിലപാട് രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി സ്വീകരിച്ചാല്‍ എന്തായിരിക്കും സ്ഥിതി. എന്നാല്‍ ഏതൊരു സംഘടനയ്ക്കും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണമെന്നാണ് ബിജെപി നിലപാട്. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാന്‍ സിപിഎം തയാറാവണം.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടയാനാണ് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. ജിഎസ്ടി ബില്‍ ഇരുസഭകളിലും പാസായി 2016 ഏപ്രില്‍ ഒന്നിന് നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ രാജ്യസഭാ നടപടികള്‍ ബഹളം മൂലം തടസ്സപ്പെടുത്തി ഇത് തടയുകയാണ് പ്രതിപക്ഷം ചെയ്തത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ബിജെപി ദേശീയ തലത്തില്‍ പ്രതിപക്ഷ എം.പിമാരുടെ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വടകര, വയനാട് ലോക്സഭ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളങ്ങളില്‍ പങ്കെടുക്കാനാണ് അര്ജുന് മേഘ്വാള് കോഴിക്കോട്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: