തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാല അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്നും വിഎസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനുമുള്ള ശ്രമമാണ് സ്വകാര്യ സര്‍വ്വകലാശാല അനുവദിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും വിഎസ് ആരോപിച്ചു.
വിദ്യാഭ്യാസമന്ത്രി പോലും അറിയാതെയും അദ്ദേഹത്തിന്റെ എതിര്‍പ്പ് അവഗണിച്ചുമാണ് ഉന്നത വിദ്യാഭ്യാസ കൗണ്സിനെക്കൊണ്ട് മുഖ്യമന്ത്രി ഇത്തരമൊരു റിപ്പോര്‍ട്ട് രൂപപ്പെടുത്തിയിട്ടുള്ളത്. ചില ജാതി-മത ശക്തികളെയും കോര്‍പ്പറേറ്റുകളെയും പ്രീണിപ്പിക്കുന്നതിനുവേണ്ടിയും ഉന്നത വിദ്യാഭ്യാസമേഖല അത്തരം ശക്തികള്‍ക്ക് തീറെഴുതി നല്കുന്നതിനുവേണ്ടിയുമാണ് ഈ നീക്കമെന്നും ആക്ഷേപമുണ്ട്. നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളതായി ഇതേവരെ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: