പെട്രാപോള്‍ (പശ്ചിമ ബംഗാള്‍): ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സൗഹൃദം പൂക്കുന്നു. ഭാരതവുമായി, ദീര്‍ഘനാളായി തീരുമാനമായിരുന്നെങ്കിലും നടപ്പിലാകാതിരുന്ന ഭൗമാതിര്‍ത്തി വിഭജനം പൂര്‍ത്തിയായതോടെ ബംഗ്ലാദേശ് ജനത ഭാരതവുമായി കൂടുതല്‍ അടുക്കുകയാണ്. മോദി സര്‍ക്കാര്‍ വന്നശേഷം അതിരുകള്‍ തിരിച്ച് കൊടുത്തും എടുത്തും കൃത്യമായി ഭൂമി നിശ്ചയിച്ചപ്പോള്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ആശങ്ക നീങ്ങി. അവര്‍ അത് പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പെട്രാപോളില്‍ എത്തിയ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിച്ചത് സൗഹൃദത്തിന്റെ ഈ അന്തരീക്ഷമാണ്. പശ്ചിമ ബംഗാളിലെ ഏറെ പ്രസിദ്ധമായ 24 പര്‍ഗാന ജില്ലയിലെ പെട്രാപോളിലാണ് ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി ചെക്ക് പോസ്റ്റ് ഉള്ളത്. ഭാരതത്തില്‍ നിന്നാണ് കൂടുതല്‍ ട്രക്കുകള്‍ അതിര്‍ത്തി കടന്നുപോകുന്നത്. അതേപോലെ അവിടെ നിന്ന് ഇങ്ങോട്ട് ആളുകളും എത്തുന്നു. തൊഴിലും ചികിത്സയും തേടിയാണ് കൂടുതലും പേര് എത്തുന്ന തെന്ന് ബിഎസ്എഫിലെ സുഭാഷ് ചന്ദ്രദാസ് പറഞ്ഞു.
ഭാരതത്തിലേക്കുള്ള വരവു പോലെ അവിടേക്ക് ഇവിടെ നിന്ന് ആളുകളുടെ ഒഴുക്കില്ല. അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറും കൂടുതല്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുണ്ടാക്കിയെന്ന് ഐബി ഓഫീസറായ മാവേലിക്കരക്കാരന് അശോകന് പറഞ്ഞു, കേന്ദ്ര ഭരണകൂടത്തിലുണ്ടായ മാറ്റം ഏറെ പ്രകടമാണ്. അതിര്‍ത്തിയിലെത്തിയ പത്രപ്രവര്ത്തകരോട ഊഷ്മളമായ ബിഎസ്എഫിന്റെ പെരുമാറ്റം തന്നെ അതിന്റെ തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: