ന്യൂദല്‍ഹി: രാജ്യത്തെ റെയില്‍ മേഖലയുടെ മുഖഛായ മാറ്റുന്നതിനായി 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ സ്വകാര്യവല്‍ക്കരണമെന്ന ആക്ഷേപം ഉയര്‍ത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
അസാധാരണമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഒറ്റയ്ക്കാണ് ഇത്രയും തുക റെയില്‍വേയില്‍ മുതല്‍ മുടക്കുന്നത്. ഭാരത റെയില്‍വേയുടെ മുഖം മാറ്റിമറിക്കുന്ന നിര്‍ണ്ണായക നടപടിയാണിതെന്നും ജയന്ത് സിന്‍ഹ പറഞ്ഞു. ഓട്ടോമോട്ടീവ് കമ്പോണെന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന ധനകാര്യസഹമന്ത്രി.
റെയില്‍വേയ്ക്ക് പുറമേ റോഡ് മേഖലയിലും ഈവര്‍ഷം ഇരട്ടി നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് ജയന്ത് സിന്‍ഹ പറഞ്ഞു.
ചരക്കുസേവന നികുതി ബില്‍ പാസാക്കാന്‍ വൈകുന്നതു മാത്രമാണ് വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ഏക പ്രതിസന്ധിയെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജിഎസ്ടിക്കായി യോജിക്കണമെന്നും ജയന്ത് സിന്‍ഹ പറഞ്ഞു.
ജിഎസ്ടി പാസാക്കുന്നതു വഴി രാജ്യത്തെ വാണിജ്യ വ്യാപാര മേഖലയ്ക്ക് വലിയ ഉണര്‍വ്വുണ്ടാക്കാന്‍ സാധിക്കും. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങളായ റോഡ്, ദേശീയ പാതകള്‍, റെയില്‍പാതകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായാണ് ഭൂമിയേറ്റെടുക്കല്‍ ബില്‍ ഭേദഗതികള്‍ കൊണ്ടുവന്നതെന്നും മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എല്ലാ നടപടികളും സ്വീകരിക്കുന്നതെന്നും ജയന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: