ന്യൂദല്‍ഹി: രാഷ്ട്ര സുരക്ഷയും ദേശീയ വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ആര്‍എസ്എസ് സമന്വയ ബൈഠക്. സപ്തംബര്‍ രണ്ടിന് വസന്ത്കുഞ്ചിലെ മധ്യാഞ്ചല്‍ ഭവനില്‍ ആരംഭിച്ച സമന്വയ ബൈഠക് ഇന്ന് വൈകിട്ട് നാല് മണിയോടെ സമാപിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ റാവു ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ ഇന്ന് മാര്‍ഗനിര്‍ദ്ദേശം നല്‍കും.
രാഷ്ട്രത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ വിഷയങ്ങള്‍ സംബന്ധിച്ച് ഇന്നലെ സമന്വയ ബൈഠക് ചര്‍ച്ച ചെയ്തെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ മേഖലയെപ്പറ്റിയും സമ്മേളനം ചര്‍ച്ച ചെയ്തു,
മന്‍മോഹന്‍വൈദ്യ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സെഷനില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പങ്കെടുത്തു. ബിജെപി മുന്‍ദേശീയ അധ്യക്ഷന്മാരായിരുന്ന രാജ്നാഥ്സിങ്, നിതിന്‍ ഗഡ്ക്കരി എന്നീ കേന്ദ്രമന്ത്രിമാര്‍ ബൈഠക്കില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: