റിയാദ്/ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടന ഐഎസുമായി ബന്ധം പുലര്‍ത്തിയ രണ്ടു മലയാളികളടക്കം പത്തു ഭാരതീയരെ യുഎഇ നാടുകടത്തി. മലയാളികള്‍ എറണാകുളം സ്വദേശികളാണ്. ഭീകരതയ്ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് യുഎഇയും ഭാരതവും കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖ ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നടപടി.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ഐഎസിനു വേണ്ടി ഭീകരത പ്രചരിപ്പിക്കുകയും ഐഎസ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്ന് യുഎഇ വ്യക്തമാക്കി.
ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം നടപടി. മലയാളികളെ ആഗസ്റ്റ് 29നാണ് മടക്കി അയച്ചത്. എന്നാല്‍, ഇവരിലാരും ഇറാഖിലേക്കോ സിറിയയിലേക്കോ പോകുകയോ ഐഎസില്‍ ചേരുകയോ ചെയ്തില്ല. യുഎഇ നാടുകടത്തിയ രണ്ടു മലയാളികളെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍, ഇവര്‍ക്കെതിരെ കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ച ഐബി ഇരുവരെയും ഉപദേശിച്ച്, കൗണ്‍സലിങ് നല്കി വീടുകളിലേക്ക് മടക്കി അയച്ചു. ഐബി ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഭാരതത്തില്‍ നിന്നുള്ള, പ്രത്യേകിച്ച് മലയാളികളായ ചെറുപ്പക്കാര്‍ ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയോടെ നേരിടണമെന്നും കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്നു.
ഫേസ്ബുക്കിലെ മലയാളികളുടെ ഐഎസ് അനുകൂല പോസ്റ്റുകളില്‍ മിക്കവയും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇത്തരം പല അക്കൗണ്ടുകള്‍ക്കുമെതിരെ യുഎഇയും സൗദിഅറേബ്യയും ശക്തമായ നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് രണ്ടു മലയാളികള്‍ അടക്കം പത്തു ഭാരതീയരെ യുഎഇ പുറത്താക്കിയതെന്നു സൂചന.
തേജസിന്റെ പാലക്കാട് ലേഖകന്‍ ഗള്‍ഫിലേക്കു പോയി അവിടെ ഐഎസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ഐഎസിന്റെ സ്വാധീനം ഭാരതീയരിലേക്ക് വ്യാപിക്കുന്നത് അത്യന്തം അപടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്.
കേസ് എടുക്കരുതെന്ന് കേന്ദ്ര നിര്‍ദ്ദേശം
ന്യൂദല്‍ഹി: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ യുവാക്കള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വഴിതെറ്റിപ്പോയ യുവാക്കളെ ഉപദേശിച്ചും മുന്നറിയിപ്പ് നല്‍കിയും കൗണ്‍സലിങ് വഴിയും മടക്കിക്കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാലാണ് യുഎഇയില്‍ നിന്ന് പുറത്താക്കിയവര്‍ക്കെതിരെ കേസ് എടുക്കാത്തതെന്നു വിവരം.
അതേസമയം, കേസ് എടുക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ ശുപാര്‍ശ.
കൗണ്‍സലിങ് കൊണ്ട് ഫലമുണ്ടാവില്ല. ഇത്തരക്കാര്‍ക്ക് ഭയമുണ്ടാകണമെങ്കില്‍ ചെറിയ നടപടികളെങ്കിലും വേണം – എന്‍ഐഎ പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 153 എ പ്രകാരം കേസ് എടുക്കണമെന്ന് എന്‍ഐഎയുടെ വാദം. ആള്ക്കാര് തമ്മില്‍ മതപരമോ വംശപരമോ ഭാഷാപരമോ ജന്മസ്ഥലപരമോ ആയ ശത്രുത വളര്‍ത്തുന്നവര്‍ക്ക് എതിരെയാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരക്കാരെ ക്രിമിനല്‍ നടപടിച്ചട്ടം 151 പ്രകാരം അറസ്റ്റ് ചെയ്യണമെന്നും എന്‍ഐഎ പറയുന്നു. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: