കോഴിക്കോട്: കാരശ്ശേരിയില്‍ അമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ ആക്രമണം. അമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം അവരുടെ 20 ദിവസമായ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ടു. കക്കാട് കുണ്ടുംകടവത്ത് ഹൈറുദ്ദീന്റെ ഭാര്യ ഫസ്നക്കും കുഞ്ഞിനും നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ ഫസ്നയും കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഫസ്ന കുളിമുറിയലേക്ക് പോകും വഴിയാണ് ആക്രമണത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ യുവതിയുറ്റെ ഭര്‍ത്താവ് ഹൈറുദ്ദീന്‍ വീട്ടിലില്ലായിരുന്നു. ഫസ്നയുടെ കരച്ചില് കേട്ട് ഓടിക്കൂടിയവരാണ് കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. ആക്രമണം നടത്തിയത് ആരാണെന്നോ എന്തിനു വേണ്ടിയാണെന്നോ വ്യക്തമല്ല. താമരശേരി ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: