ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട 11 ഭാരതീയരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം മുതല്‍ ഇവര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണ ഉള്‍പ്പെടെ മറ്റ് സഹായങ്ങള്‍ക്കായി ഇവര്‍ ശ്രമിക്കുകയും ചെയ്തു.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴി ഐഎസ് ഭീകരര്‍ക്ക് വേണ്ടി പ്രചാരണം നടത്തിയ രണ്ടു മലയാളികളെ യുഎഇ നാടുകടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം.
സോഷ്യല്‍ മീഡിയകളിലൂടെ ഭീകരസംഘടനക്കായി പ്രചാരണം നടത്തുകയും ഐഎസ് നേതാക്കളുമായി ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിക്കുകയും ചെയ്തതായിട്ടാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
എട്ട് പേര് അബുദാബിയിലും അഞ്ച് പേര് ദുബായിലുമാണ് കസ്റ്റഡിയിലായത്. ഇവരില്‍ ഒരു പാക്കിസ്ഥാന്‍കാരനും ഒരു ബംഗ്ലാദേശിയുമുണ്ടെന്നാണ് സൂചന.
മലയാളികള്ക്കൊപ്പമുണ്ടായിരുന്ന പതിനൊന്നു പേരെയാണ് യുഎഇ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ഇവര്‍ക്കെതിരായ ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് കസ്റ്റഡിയില്‍ എടുത്തത്. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക സഹായങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്തു, കൂടുതല്‍ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കുന്ന സൂചന. 13 ഭാരതീയരും ഓരോരുത്തരായി തുര്‍ക്കിയോ, യെമന്‍ വഴിയോ സിറിയയിലേക്ക് പോകുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഇവര്‍ പണവും യുദ്ധത്തിനായുള്ള സാധനങ്ങളും ഒരുക്കിയിരുന്നു. 17 ഭാരതീയരെ ഐഎസ് ജിഹാദി ഗ്രൂപ്പില്‍ ചേര്‍ത്തതായിട്ടാണ് ഇവര്‍ നല്കുന്ന വിവരം.
കസ്റ്റഡിയിലുള്ള 11 ഭാരതീയരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നാണ് യുഎഇ നിലപാട്. അതേസമയം യുഎഇ പുറത്താക്കിയ രണ്ട് മലയാളികളെ കേരളാ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി ഇവര്‍ യുഎഇയില്‍ സ്ഥിരതാമസക്കാരാണ്. ഇവരുടെ വിദ്യാഭ്യാസവും ജോലിയും അവിടെ തന്നെയായിരുന്നു. എന്നാല്‍ ഓണ്‍ലൈനിലൂടെയുളള ഭീകര അനുകൂല നിലപാടാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുഎഇയെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: