ന്യൂദല്‍ഹി: ഭാരത നാവിക സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സേനയെ പരിപൂര്‍ണമായി സേവിക്കാന്‍ അനുമതി നല്കി ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.
റിപ്പബ്ലിക്ക് ദിന പരേഡുകള്‍ വരെ നിയന്ത്രിക്കാന്‍ വനിതകള്‍ സജ്ജമായി കഴിഞ്ഞിരുക്കുന്ന കാലഘട്ടത്തില്‍ പല വനിതാ ഓഫീസര്‍മാര്‍ക്കും നാവിക സേനയില്‍ പരിമിതമായ കാലയളവില്‍ മാത്രമേ സേവനമനുഷ്ഠിക്കാന്‍ സാധിക്കുന്നുള്ളു. ഇതിനെതിരെയാണ് ദല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
കോടതി ഉത്തരവ് പ്രകാരം ഇനി മുതല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് വരെ സേനയെ സേവിക്കാം. പെന്‍ഷനും മറ്റ് അനുകല്യങ്ങളും കൈപറ്റുകയും ആകാം.
നിലവില്‍ പതിനാല് വര്‍ഷമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നാവിക സേനയെ സേവിക്കാന്‍ അവസരം. ഇതിന് ശേഷം നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കാറാണ് പതിവ്.
ചുരുങ്ങിയ സേവന കാലാവധിയുള്ളതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് ഇതുവരെ പെന്ഷന് ലഭ്യമാകുമായിരുന്നില്ല. അതിന് 20 വര്‍ഷത്തെ സേവനം ആവശ്യമാണ്. ഇതിനെതിരെ
പത്തൊമ്പത് പേരടങ്ങുന്ന വനിതാ നാവിക ഓഫീസര്‍മാരുടെ സംഘം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഹര്‍ജിയില്‍ തങ്ങള്‍ക്കും മറ്റ് സേനകളിലെന്നപോലെ അവകാശങ്ങള്‍ ലഭ്യമാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സേനയിലെ സ്ത്രീ-പൂരുഷ വിവേചനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരസേനയില്‍ വനിതകള്‍ക്ക് റിട്ടയര്‍മെന്റ് കാലാവധി വരെ പ്രവര്‍ത്തിക്കാന്‍ 2010 മുതല്‍ അനുവാദം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: