അമ്പലപ്പുഴ: എംപി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. എംപി ഫണ്ടില്‍ നിന്നും കെ.സി. വേണുഗോപാല്‍ എംപി അമ്പലപ്പുഴയില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ ലക്ഷങ്ങള്‍ പാഴാക്കുന്നതായി മാറിയത്. ഏതാനും വര്‍ഷം മുമ്പു നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസി സ്റ്റേഷനും അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുമാണ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കേന്ദ്രഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ പാഴാക്കിയത്.
യാത്രക്കാര്‍ക്ക് പ്രയോജനമാകേണ്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് 17ലക്ഷം രൂപയ്ക്കു മേല്‍ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഇത് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രം എന്നല്ലാതെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടിട്ടില്ല. നിലവിലുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ക്ക് കയറിപ്പോകാന്‍ സൗകര്യമുണ്ടാക്കിയാണ് നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ അമ്പലപ്പുഴയില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ബസുകള്‍ക്ക് കയറിപ്പോകുവാനോ യാത്രക്കാര്‍ക്ക് വിശ്രമിച്ച് യാത്രചെയ്യാനോ സൗകര്യം ഒരുക്കിയിട്ടില്ല. നിലവില്‍ പൊളിച്ചുമാറ്റേണ്ട പഴയ കെട്ടിടത്തില്‍ വിശ്രമിച്ചാണ് യാത്രക്കാര്‍ തെക്കുനിന്നും വരുന്ന ബസുകള്‍ കാത്തു നില്‍ക്കുന്നത്.
എന്നാല്‍ വടക്കുഭാഗത്തേക്കു പോകുന്ന ബസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ കയറാന്‍ സാധിക്കാത്തതിനാല്‍ നിലവിലെ ബസ് സ്റ്റേഷനു തെക്കുഭാഗത്തെ പ്രത്യേക ബസ് സ്റ്റോപ്പില്‍ നിന്നാണ് യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുന്നത്. യാതൊരു കാഴ്ചപ്പാടുമില്ലാതെ എംപി ഫണ്ട് ധൂര്‍ത്തടിച്ച എംപിക്കെതിരെ ഒരുവിഭാഗം യാത്രക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. കച്ചേരിമുക്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. ഇത് സ്ഥാപിച്ചതല്ലാതെ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാല്‍ കച്ചേരിമുക്ക് ഇരുട്ടിലാകാന്‍ സാദ്ധ്യതയേറി. ഹൈമാസ്റ്റ് ലൈറ്റില്‍ നിലവില്‍ ഒരു ബള്‍ബു മാത്രമാണ് പ്രകാശിക്കുന്നത്. ബാക്കി ഏഴോളം ബള്‍ബുകള്‍ കേടായിട്ട് നാളുകളായി. എംപി ഫണ്ടുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സംഭവത്തെ ക്കുറിച്ച് അധികൃതര്‍ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: