മുഹമ്മ: പൊന്നാട് പോസ്റ്റോഫീസിലെ ഇഡി പോസ്റ്റുമാന് നെടുംതറയില്‍ ഹമീദ്കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. നെഞ്ചുവേദന അനുഭവപ്പെട്ട ഹമീദ്കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സപോലും നല്കാന് അധികൃതര്‍ കൂട്ടാക്കിയില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞത്. കഴിഞ്ഞ 27ന് പുലര്‍ച്ചെ ഒന്നിന് ആശുപത്രിയിലെത്തിച്ച രോഗിയെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ ശേഷം ഐസിയുവില്‍ കിടക്കയില്ല എന്നുപറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് സഹോദരന് പൊന്നാട് നെടുംതറയില്‍ മാഹീന്‍കുട്ടി ആരോപിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തക്കസമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാഹീന്‍കുട്ടി മന്ത്രി വി. എസ.് ശിവകുമാറിനും മനുഷ്യവകാശ കമ്മീഷനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: