ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പ് ചേര്‍ത്തല താലൂക്കിലെ കുത്തിയതോട്, ഏഴുപുന്ന, ചാവടി, വളമംഗലം എന്നിടങ്ങളിലെ പീലിങ് ഷെഡുകളില്‍ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ അഞ്ചു സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്ത് 16,000 രൂപ പിഴ ഈടാക്കി.
മുദ്രപതിപ്പിക്കാതെ ത്രാസുകള്‍ ഉപയോഗിക്കുന്നതിനാല്‍ തൊഴിലാളികള്‍ ചൂഷണത്തിനു വിധേയരാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. തൊഴിലാളികള്‍ക്ക് കൂലി നിശ്ചയിച്ച് നല്‍കുന്നതിനുള്ള ത്രാസുകള്‍ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുന്നത് 10,000 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമാണ്. ശരിയായ തൂക്കം കാണിക്കാത്ത ത്രാസുകള്‍ ഉപയോഗിക്കുന്നത് 25,000 രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമാണ്. ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി ത്രാസുകളില്‍ കൃത്രിമം കാണിച്ചാല്‍ 50,000 രൂപ വരെയാണ് പിഴ.
ചേര്‍ത്തല ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.വി യൂജിന്‍ പസില്‍, അസിസ്റ്റന്റ് വിജേഷ്കുമാര്, ബിജു മോന്, സീനിയര്‍ പോലീസ് ഓഫീസര്‍ ഒ.ഇ. ഷിബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: