സംസ്ഥാന പട്ടികജാതി ക്ഷേമമന്ത്രിയെപോലെ കാശിനുകൊള്ളാത്ത, ഒരു കഴിവും ഇല്ലാത്ത ഒരാളെ എങ്ങനെ മന്ത്രിയാക്കി എന്നു എത്ര ആലോചിട്ടും മനസിലാകുന്നില്ല. എല്ലാം പപ്പുമോന്റെ ഓരോരോ വികൃതികള്‍. എല്ലാവര്ക്കും ഇതൊരു വാര്‍ത്ത മാത്രമാണ്. അല്ലാതെ ഒരു ആത്മാര്‍ഥതയുമില്ല. വനവാസികള്‍ മരിച്ചാല്‍ എന്ത്, ജീവിച്ചാല്‍ എന്ത്? ന്യൂനപക്ഷക്കാര്‍ ആയിരുന്നു എങ്കില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടേനെ.
വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ വനവാസികള്‍ ഒരു ശക്തി അല്ലാത്തതുകൊണ്ടു ആര്‍ക്കും ഇവരെ വേണ്ട. ഒരു ലക്ഷം മാത്രമാണ് ഇവരുടെ വില. ഒരു കുഞ്ഞിന് മുപ്പത്തിരണ്ടായിരത്തില്‍പരം രൂപ. നമ്മുടെ നാട്ടില്‍ നല്ല മുട്ടന്‍ ആടിന് ഇതിനേക്കാള്‍ കിട്ടും. നാദാപുരത്ത് വെട്ടുകൊണ്ട് മരിച്ചവനും വെട്ടികൊന്നവനും ഗവണ്മെന്റ് വില അഞ്ചു ലക്ഷം. അവര്‍ക്ക് വോട്ട് ഉണ്ടല്ലോ. ഇത്തരത്തില്‍ വനവാസികളെ അപമാനിക്കരുത് സര്‍ക്കാരെ.
സുഗേഷ് പേരകുളങ്ങര
അവശ്യം വേണ്ട സമത്ത് സഹായം നല്കാന് കൂട്ടാക്കാതിരുന്ന ജീവനക്കാര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുത്ത് ഇവരെ പോലീസിനു കൈമാറണം. ഒരു സസ്പെന്ഷന് കൊണ്ടോ വകുപ്പുതല അന്വേഷണം കൊണ്ടോ ഇതിനു പരിഹാരമാകില്ല. മന്ത്രി ജയലക്ഷ്മി ഇതിനു മുന്‍കൈ എടുക്കണം. അവരുടെ അയല്വാസിക്കാണല്ലോ ഈ ദുരന്തം ഉണ്ടായത്. പട്ടിക ജാതി ക്ഷേമമന്ത്രിയായി വയനാട്ടില്‍നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് അവര്‍ മോഹന വാഗ്ദാനം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പിന്നീടവര്‍ വനവാസികളുടെ സ്വപ്നത്തില്‍ മാത്രമായി ഒതുക്കി.
കഴിഞ്ഞദിവസം ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍കരുതല്‍ എടുക്കണം. ഇവിടെ ഒരു മനുഷ്യാവകാശ കമ്മിഷന് ഉണ്ടന്നു കേട്ടിട്ടുണ്ട്. ഉണ്ടെങ്കില്‍ അദ്ദേഹം ഇതിനെതിരെ എന്തു നടപടി എടുത്തു എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
സി. കെ. ജോണ്‍, കുണ്ടറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: