മാനന്തവാടി: ചികിത്സകിട്ടാതെ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ച് കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവം കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ബിജെപി ലോക്സഭാ ചീഫ് വിപ്പ് അര്ജ്ജുന് റാം മേഘ്വാള്.
മാനന്തവാടിയില്‍ നടന്ന ധര്‍ണ്ണാസമരം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ വകുപ്പുമന്ത്രിയുടെ സ്വന്തംനാട്ടില്‍ വനവാസി യുവതിക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യമന്താല്രയത്തില് ആശുപത്രി വികസനത്തിന് സമ്മര്ദ്ദംചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. യോഗത്തിനുശേഷം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലുളള അനിതയെ സന്ദര്‍ശിച്ചു.
യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സജിശങ്കര്‍ അധ്യക്ഷത വഹിച്ചു. കെ. സദാനന്ദന്, പി. ജി. ആനന്ദ് കുമാര്‍, പി. സി. മോഹനന്മാസ്റ്റര്, ഇ. പി. ശിവദാസന്‍മാസ്റ്റര്‍, പാലേരിരാമന്, വിജയന് കൂവണ, പി. കെ. വീരഭദ്രന്, മിനിരാജന്‍, ജി. കെ. മാധവന്, രജിതാഅശോകന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: