മലപ്പുറം: വേങ്ങാട് വൃന്ദാവനത്തില്‍ അസിസ്റ്റന്റ് മാനേജരുടെ മൂക്കിനു ചുവട്ടില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന അഞ്ച് ചന്ദനമരങ്ങള്‍ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടു. ഒറ്റ രാത്രികൊണ്ട് ഇത്രയും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്ന് വ്യക്തം.
അതിനാല്‍ ജീവനക്കാരുടെയോ മറ്റോ ഒത്താശയില്ലാതെ അഞ്ചെണ്ണം ചുരുങ്ങിയ സമയത്തിനുള്ളില്‍ മുറിക്കുവാന്‍ കഴിയില്ല. കാതലുള്ള മരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. അനധികൃതമായി പകല്‍സമയം അകത്തുപ്രവേശിച്ച് മരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയശേഷമാണ് മാത്രമായിരിക്കും സംഭവം നടത്തിയിരിക്കുക.
ദേവസ്വത്തിന്റെ കീഴിലുള്ള ഇവിടെ മരങ്ങള്‍ക്ക് എണ്ണം രേഖപ്പെടുത്തിയിട്ടില്ല. ഇവ സംബന്ധിച്ച് രജിസ്റ്ററിലും ഇല്ല. രാത്രി ഡ്യൂട്ടിക്ക് ആളില്ലാത്തതും കാരണമാണ്. എന്നാല്‍ അഞ്ചുമരങ്ങള് വെട്ടിമുറിച്ച് വാഹനത്തില്‍ കടത്തുവാന്‍ അധികൃതരുടെ ഒത്താശയില്ലാതെ നടക്കുകയില്ല.
ഇതിനു സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇത്തവണയും പതിവുപോലെ അസി.മാനേജര്‍ കൊളത്തൂര്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: