ഗുരുവായൂര്‍:. ഗുരുവായൂര്‍ അഷ്ടമിരോഹിണി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ക്ഷേത്രനഗരിയില്‍ ഭഗവാന്റെ അവതാര വിളംബരം നടന്നു. വൈകീട്ട് 4ന് മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച വിളംബരയാത്ര ഗുരുവായൂരിനെ പ്രദക്ഷിണം വെച്ച് 8.30ന് ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.
വിവിധ ദേശങ്ങളിലെ 101 കലാരൂപങ്ങളും നാടന്‍ കലകളും ക്ഷേത്രകലകളും ഘോഷയാത്രയില്‍ അണിനിരന്നു. ചൈതന്യരഥം, ശ്രീകൃഷ്ണരഥം, രാധാ, കൃഷ്ണവേഷമണിഞ്ഞ ബാലികാബാലന്മാര്, ഗോപികാ നൃത്തം, തുള്ളല്‍ത്രയം, പൂതംകളി, അമ്മന്‍കുടം, കാളകളി, ദശാവതാരം, രാസലീല, നിലക്കാവടികള്‍ തുടങ്ങി 1001 വനിതകള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ താലപ്പൊലികള്‍ ഭജന സംഘങ്ങള്‍, നാമജപ സംഘങ്ങള്‍, മുത്തുക്കുടകള്‍, തഴ, കൊടിക്കൂറകള്‍, ഇടക്ക, നാദസ്വരം, പ്രഗത്ഭരായ കലാകാരന്മാര് അണിനിരന്ന മേളം, പഞ്ചവാദ്യം, ഉടുക്കുപാട്ട് എന്നിവയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
നിറപറയും നിലവിളക്കും പുഷ്പവൃഷ്ടിയും തോരണവുമായി ഘോഷയാത്രക്ക് വഴിനീളെ സ്വീകരണം നല്കി. ഭക്തജനങ്ങള്‍ക്ക് ഘോഷയാത്രയില്‍ 40000 നെയ്യപ്പവും, പാല്‍പ്പായസവും പ്രസാദമായി വിതരണം ചെയ്തു. ഭാരവാഹികളായ വി കെ എസ് ഉണ്ണി, അഡ്വ. മുള്ളത്ത് വേണുഗോപാലന്‍, പി. ശ്രീനിവാസന്, മഠപ്പിള്ളി ശ്രീനിവാസന്, ചെറുവത്തൂര്‍ അച്യുതന് നായര്‍, തട്ടാഴി ഗോപകുമാര്‍ , രാജശേഖരന് വാരിയത്ത് എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: