തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ആദ്യ എംഎ മലായാളം ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് എട്ടിന് നടക്കും.
രാവിലെ 11.30ന് സര്‍വകലാശാല അക്ഷരം കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ ചാന്‍സലര്‍ പി.സദാശിവം ബിരുദദാനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, സി.മമ്മൂട്ടി എംഎല്‍എ എന്നിവര്‍ സംസാരിക്കും.
2012ല്‍ ആരംഭിച്ച മലയാളം സര്‍വകലാശാലയില്‍ 2013 ആഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിച്ചു. 98 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിച്ചു.
മറ്റ് സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ തന്നെ ഫലം പ്രസ്ദ്ധീകരിക്കാനായതില് അഭിമാനമുണ്ടെന്ന് വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: