കാസര്‍കോട്: വധശിക്ഷയെ സംബന്ധിച്ച് ലോകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഴത്തിലുള്ള പഠനങ്ങള്‍ക്കും ആശയരൂപീകരണത്തിനും ശേഷം മാത്രമേ അംഗീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയുള്ളൂവെന്ന് കേന്ദ്ര നിയമ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. വധശിക്ഷ രാജ്യദ്രോഹത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന് സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ അത്യാവശ്യ ബില്ലുകള്‍ പാസാക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുമെന്ന് മന്ത്രി കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചില പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പുകള്‍ കുറഞ്ഞു വരുന്ന സാഹചര്യമാണ് കാണുന്നത്.
എല്ലാ പ്രതിപക്ഷ കക്ഷികളും സഭ സുഖമമായി നടത്തികൊണ്ടു പോകാന്‍ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് എംപിമാരും സംസ്ഥാന സര്‍ക്കാരുമായും നിരന്തരായ ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റെയില്‍വേ അടക്കമുള്ള സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ കാലതാമസമാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഒത്തൊരുമിച്ചാണ് ബിജെപി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്നത്.
പക്ഷെ കേരളത്തില്‍ ഇവര്‍ രണ്ടുപേരും പരസ്പരം പോരടിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുതലായവ അനുവദിക്കുക വഴി രാജ്യ പുരോഗതിക്ക് മുതല്‍കൂട്ടാകുന്ന ഉത്തമ പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മധ്യവര്‍ത്തികളില്ലാതെ ഭരണത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്ര നിയമ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: