തിരുവനന്തപുരം: യുഎഇ മടക്കി അയച്ച മലയാളികളുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. യുഎഇയില്‍ നിയമങ്ങള്‍ കര്‍ക്കശമാണ്. അവിടെ ഏതെങ്കിലും വിഷയത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചാല്‍ പ്രതികരിക്കുന്നവരെ നിരീക്ഷണവിധേയമാക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ആള്‍ക്കാരായി കണ്ട് സര്‍ക്കാര്‍ തുടര്‍നടപടി കൈക്കൊള്ളുന്നതും പതിവാണ്. പല നടപടികളും നിയമനിര്‍വഹണത്തിന്റെ ഭാഗമായാണ്.
എല്ലാവരും തീവ്രവാദികളാകണമെന്ന് നിര്‍ബന്ധമില്ല. മറ്റു മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും ഐ.എസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ഐഎസ് ആശയങ്ങളെ പിന്തുണച്ച കൊച്ചി സ്വദേശികളെ യുഎഇയില്‍ നിന്ന് നാടുകടത്തിയതിന് പിന്നാലെ ഐഎസ് ബന്ധം ആരോപിച്ച് 11 ഇന്ത്യാക്കാരെ കൂടി യുഎഇ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
വയനാട് എസ്പി അജിതാ ബീഗത്തിന്റെ സ്ഥലം മാറ്റകാര്യത്തില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാരാണ്. അവര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച സാഹചര്യത്തില്‍ അതേക്കുറിച്ച് പറയേണ്ട കാര്യമില്ല. സ്ഥലംമാറ്റത്തിലെ അസ്വസ്ഥത മാത്രമാണ് പോസ്റ്റിലുണ്ടായിരുന്നത്. പോലീസ് അസോസിയേഷന് നേതാക്കള്‍ പൊലീസ് സേനയെ നിയന്ത്രിക്കുന്നു എന്ന ആരോപണം ശരിയല്ല.
പിടിസിയില്‍ നടന്ന അടിപിടിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വിഴിഞ്ഞം കൊലപാതക കേസില്‍ എസ്പി നിരപരാധിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. വര്‍ക്ഷോപില്‍ പണിയാന്‍ കൊടുത്ത കാര്‍ വര്ക്ഷോപ്പുടമ വാടകക്ക് മറിച്ചുനല്‍കി.
ഇതാണ് കൊലയാളി കൃത്യനിര്‍വഹണത്തിന് ഉപയോഗിച്ചത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമായാണ് പുരോഗമിക്കുന്നതെന്നും ഡിജിപി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: