കൊച്ചി: മദ്യത്തിന്റെയും പുകയിലയുടെയും പരസ്യത്തില്‍ അഭിനയിക്കരുതെന്ന് അച്ഛന് നല്കിയ ഉപദേശം താന്‍ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ഇന്റര്‍നാഷണല്‍ അഡ്വടൈസിങ് അസോസിയേഷന് (ഐഎഎ) ഇന്ത്യ ഘടകത്തിന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 കൊല്ലം മുമ്പാണ് താന്‍ പരസ്യ ലോകത്തേക്ക് കടന്നു വന്നത്. അന്നു മുതല്‍ ഇന്നു വരെ സാമൂഹിക പ്രതിബന്ധതതയും മൂല്യവുമുള്ള പരസ്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളു.
അഭിനയം അത്ര പിടിയില്ലാത്തതിനാല്‍ പലപ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിങ് സുഖപ്രദമാകാറില്ല. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, വീരു(വീരേന്ദര്‍ സേവാഗ്), ഭാജി(ഹര്ഭജന് സിങ്) തുടങ്ങിയവരുമൊത്തുള്ള ഷൂട്ടിങ് വളരെ ആസ്വദിച്ചിട്ടുമുണ്ട്. പരസ്യ രംഗത്ത് ന്യൂ ജനറേഷന് ഓള്‍ഡ് ജനറേഷന് എന്നൊന്നില്ല. സാങ്കേതി രംഗത്താണ് മാറ്റമുണ്ടായിരിക്കുന്നത്.
കഠിനാധ്വാനമാണ് ക്രിക്കറ്റില്‍ തനിക്ക് എല്ലാം സമ്മാനിച്ചത്. ഒരു കളിക്കാരനും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ഞാന്‍ ചിന്തിച്ചിരുന്നില്ല.
ആദ്യം വേണ്ടത് നമ്മള് നന്നായി മുന്നൊരുക്കം നടത്തുകയാണ്. പിന്തുണയ്ക്കാന്‍ നല്ലൊരു ടീമും ആവശ്യമാണ്. നന്നായി കളിച്ചാല്‍ അവസാനത്തെ മത്സരത്തെക്കുറിച്ചായിരിക്കും ലോകം ചര്‍ച്ച ചെയ്യുക. സച്ചിന് എന്ന വ്യക്തിയും ബ്രാന്‍ഡ് ചെയ്യപ്പെട്ട സച്ചിനും തമ്മില്‍ മാനസിക സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. വര്‍ഷത്തില്‍ 60 ദിവസം ഒഴിവുണ്ടെങ്കില്‍ 55 ദിവസവും പരിശീലനത്തിനായി ഉപയോഗിക്കുമായിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് പ്രസൂണ്‍ ജോഷിയാണ് സച്ചിനുമായി സംസാരിച്ചത്. ഐഎഎ ഇന്ത്യാ ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീനിവാസന്.കെ. സ്വാമി സച്ചിന് ഉപഹാരം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: