ചേര്‍ത്തല: നിലവിലെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക, സര്‍ക്കിള്‍ സഹകരണ യൂണിയന് തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. താലൂക്കിലെ സഹകരണ പ്രസ്ഥാനങ്ങളെ നയിക്കുന്ന യൂണിയന്റെ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്. തോല്‍വി മുന്‍കൂട്ടി കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും മുതലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം കാട്ടിയ വീഴ്ചയാണ് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയില്‍ എത്തിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പു തീയതിക്ക് 60 ദിവസം മുന്‍പ് യൂണിയനു കീഴിലെ സംഘങ്ങളുടെ അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നയം.
ഇതനുസരിച്ച് യുഡിഎഫ് തങ്ങള്‍ക്കനുകൂലമായുള്ള 90 സംഘങ്ങളുടെ അഫിലിയേഷന് പൂര്‍ത്തിയാക്കിയപ്പോള്‍, സിപിഎമ്മിന് 50 സംഘങ്ങളുടെ മാത്രം അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നാണ് വിമര്‍ശനം.
പാര്‍ട്ടിക്കു ആധിപത്യമുള്ള പല പ്രധാന സംഘങ്ങളുടെയും അഫിലിയേഷന് പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഫിലിയേഷന് പൂര്‍ത്തിയായ സംഘങ്ങളിലെ ഭരണ സമിതിയംഗങ്ങള്‍ക്കും, ജീവനക്കാരുടെ പ്രതിനിധികള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. സഹകരണപ്രസ്ഥാനങ്ങളിലെ പ്രധാനികളായ സിപിഎം നേതാക്കള്‍ നേതൃത്വം നല്കുന്ന സംഘങ്ങള്‍ യഥാസമയം അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പാര്‍ട്ടിയിലെ അരൂര്‍, ചേര്‍ത്തല ഏരിയാകമ്മിറ്റിയിലെ മുന്‍നിര നേതാക്കളാണ് നിലവിലെ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണ സമിതിയിലുള്ളത്. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതമൂലം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സംഘങ്ങളും യൂണിയന് കീഴിലുണ്ട്. പ്രധാനികള്‍ നേതൃത്വം നല്കുന്ന സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരവസ്ഥ ഉണ്ടായിരുക്കുന്നതെന്നതാണ് വിരോധാഭാസം.
ഒക്ടോബര്‍ ആറിനാണ് തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പ്രാരംഭ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തെരെഞ്ഞെടുപ്പിലെ തോല്‍വിഭയം കാരണം അഫിലിയേഷന് നടത്തുന്നതില്‍ സെക്രട്ടറി കൂടിയായ അസി. രജിസ്ട്രാര്‍ രാഷ്ട്രീയക്കാരുടെ കയ്യാളായി പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് ഏരിയാ കമ്മറ്റിയിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കടക്കം പരാതി നല്കുവാന് നീക്കം തുടങ്ങിയതായാണ് വിവരം.ചേര്‍ത്തല: നിലവിലെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക, സര്‍ക്കിള്‍ സഹകരണ യൂണിയന് തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. താലൂക്കിലെ സഹകരണ പ്രസ്ഥാനങ്ങളെ നയിക്കുന്ന യൂണിയന്റെ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്. തോല്‍വി മുന്‍കൂട്ടി കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും മുതലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം കാട്ടിയ വീഴ്ചയാണ് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയില്‍ എത്തിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പു തീയതിക്ക് 60 ദിവസം മുന്‍പ് യൂണിയനു കീഴിലെ സംഘങ്ങളുടെ അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നയം.
ഇതനുസരിച്ച് യുഡിഎഫ് തങ്ങള്‍ക്കനുകൂലമായുള്ള 90 സംഘങ്ങളുടെ അഫിലിയേഷന് പൂര്‍ത്തിയാക്കിയപ്പോള്‍, സിപിഎമ്മിന് 50 സംഘങ്ങളുടെ മാത്രം അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നാണ് വിമര്‍ശനം.
പാര്‍ട്ടിക്കു ആധിപത്യമുള്ള പല പ്രധാന സംഘങ്ങളുടെയും അഫിലിയേഷന് പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഫിലിയേഷന് പൂര്‍ത്തിയായ സംഘങ്ങളിലെ ഭരണ സമിതിയംഗങ്ങള്‍ക്കും, ജീവനക്കാരുടെ പ്രതിനിധികള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. സഹകരണപ്രസ്ഥാനങ്ങളിലെ പ്രധാനികളായ സിപിഎം നേതാക്കള്‍ നേതൃത്വം നല്കുന്ന സംഘങ്ങള്‍ യഥാസമയം അഫിലിയേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
പാര്‍ട്ടിയിലെ അരൂര്‍, ചേര്‍ത്തല ഏരിയാകമ്മിറ്റിയിലെ മുന്‍നിര നേതാക്കളാണ് നിലവിലെ സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണ സമിതിയിലുള്ളത്. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതമൂലം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സംഘങ്ങളും യൂണിയന് കീഴിലുണ്ട്. പ്രധാനികള്‍ നേതൃത്വം നല്കുന്ന സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരവസ്ഥ ഉണ്ടായിരുക്കുന്നതെന്നതാണ് വിരോധാഭാസം.
ഒക്ടോബര്‍ ആറിനാണ് തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പ്രാരംഭ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തെരെഞ്ഞെടുപ്പിലെ തോല്‍വിഭയം കാരണം അഫിലിയേഷന് നടത്തുന്നതില്‍ സെക്രട്ടറി കൂടിയായ അസി. രജിസ്ട്രാര്‍ രാഷ്ട്രീയക്കാരുടെ കയ്യാളായി പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് ഏരിയാ കമ്മറ്റിയിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കടക്കം പരാതി നല്കുവാന് നീക്കം തുടങ്ങിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: