ബെംഗളരൂ: മലയാളിയായ ഗോകുല്‍ മേച്ചേരിയുടെ പ്രണയവും ഇയാള്‍ നടത്തിയ കൊലപാതകവും അന്യന്റെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ കള്ളക്കളിയും ബെംഗളൂരുകാരെ ഞെട്ടിച്ചു.
ഗോകുലിന്റെ കൂട്ടുകാരനാണ് മലയാളിയായ സാജു ജോസ്. സാജുവിന്റെ ഭാര്യയെ സ്വന്തമാക്കണം അതായിരുന്നു ഗോകുലിന്റെ പരിപാടി. അതിനെന്തു വേണം. സാജുവിനെ കേസില്‍ കുടുക്കണം. അതിനെന്തു ചെയ്യണം… ഗോകുല്‍ അതിന് ഒരു മാര്‍ഗവും കണ്ടുപിടിച്ചു.
വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കുക. സാജുവിന്റെ ഫോണ്‍ സമ്പര് ഉപയോഗിച്ച് വാട്ട്സാപ്പിലാണ് ബോംബു വച്ചിട്ടുണ്ടെന്ന സന്ദേശം ഗോകുല്‍ അയച്ചത്. പോലീസ് അന്വേഷണമായി, സാജുവിനെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ പോലീസിന് ഒരു കാര്യം മനസിലായി സാജു സാധുവാണ്, ഇയാള്‍ക്ക് അന്താരാഷ്ട്ര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് വരുത്താന്‍ ആരോ നടത്തിയ ഗൂഡ നീക്കമാണ് പിന്നില്‍. പിന്നെ അതിലേക്കായി അന്വേഷണം. അങ്ങനെ ആ സന്ദേശമയച്ചയാളെ കണ്ടെത്തി, ഗോകുല്‍ മേച്ചേരിയെന്ന 33 കാരന് പിടിയിലാകുകയും ചെയ്തു. കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൂട്ടുകാരനെ ഭീകരനാക്കുക, അങ്ങനെ അയാളെ അകത്താക്കി ഭാര്യയെ സ്വന്തമാക്കുക…
തലതിരിഞ്ഞ തലയിലുദിച്ച കള്ളക്കളി കൈയോടെ പോലീസ് കണ്ടെത്തി. അങ്ങനെ വ്യാജ ബോംബു ഭീഷണി മുഴക്കിയയാളെ കണ്ടെത്തി.
ഇന്‍ഡസ് നെറ്റ്വര്ക്കില് എക്സിക്യുട്ടീവാണ് ഗോകുല്‍. പന്ത്രണ്ടാം കഌസു മുതല്‍ എന്‍ജിനീയറിംഗ് കോളേജു വരെ ഒപ്പം പഠിച്ചയാളാണ് കൂട്ടുകാരന് സാജു ജോസിന്റെ ഭാര്യ.
സാജുവിനെ കുടുക്കാന്‍ ആദ്യം സല്മാന് ഇസഌം എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി. അതില്‍ സാജുവിന്റെ നമ്പറും മറ്റുമാണ് ഉപയോഗിച്ചതും. തുടര്‍ന്ന് ഐഎസിന്റെ സന്ദേശങ്ങളും ആശയങ്ങളും പോസ്റ്റു ചെയ്യാന്‍ തുടങ്ങി. പ്രധാന നഗരങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയും ഈ അക്കൗണ്ടിലൂടെ അയച്ചു. ഐഎസ് നേതാവിന്റെ സന്ദേങ്ങള്‍ റീപോസ്റ്റ് ചെയ്തതു കണ്ട് പോലീസ് സാജുവിനെ അറസ്റ്റു ചെയ്യുമെന്നാണ് ഗോകുല്‍ കരുതിയത്. ഇതു പൊളിഞ്ഞതോടെയാണ് വാട്ട്സാപ്പില്‍ ബോംബു ഭീഷണി മുഴക്കിയത്.
ഭാര്യയെയും കൊന്നു
മാത്രമല്ല ഗോകുല്‍ പിടിയിലായതോടെ ഒരു കൊലപാതകവും പുറത്താക്കി. ഗോകുല്‍ തന്റെ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന വിവരവും ഇതോടെയാണ് പുറത്തുവന്നത്. ഭാര്യ അനുരാധയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തിലായിരുന്നു ഇയാള്‍. ഒരു സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായിരുന്നു അനുരാധ. ഈ സംശയം മൂത്ത് ഇയാള്‍ ഭാര്യയുടെ അവിഹിതം കണ്ടെത്താനും ഫേസ് ബുക്കാണ് ഉപയോഗിച്ചത്. ബാബയെന്ന പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി. ജേ്യാതിഷിയെന്ന നാട്യത്തില്‍ ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് അനുരാധയ്ക്ക് അവിഹിതം ഉണ്ടെന്ന് ഇയാള്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് ഇരുവരും ഷവറില്‍ നഗ്നരായി കുളിക്കുന്ന ഫോട്ടോ കിട്ടിയാല്‍ മാത്രമേ കാമുകനെ സ്വന്തമാക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കൂയെന്നു ഫേസ്ബുക്കിലൂടെ അനുരാധയെ അറിയിച്ചു. അനുരാധ ഇത്തരം ഫോട്ടാകളെടുത്ത് അയച്ചു നല്‍കുകയും ചെയ്തു.
തുടര്‍ന്നായിരുന്നു കൊലപാതകം. ഫേസ് ബുക്കിലൂടെ തന്ത്രങ്ങള്‍ പറഞ്ഞ് ഒരു രാത്രിയില്‍ അനുരാധയെക്കൊണ്ട് മദ്യപിപ്പിച്ചു. അന്നു രാത്രി ഗോകുല്‍ അനുരാധയെ തലയ്ക്കടിച്ച് കൊല്ലുകയും ചെയ്തു. തുടര്‍ന്ന് മദ്യലഹരിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റാണ് മരിച്ചതെന്ന് ഇയാള്‍ അനുരാധയുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തി. മാത്രമല്ല അനുരാധയ്ക്ക് അവിഹതംമുണ്ടെന്ന് ഇയാള്‍ ഫോട്ടോകാട്ടി അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
വ്യവസായിയെ ഭീഷണിപ്പെടുത്തി
ദല്‍ഹയിലെ ഒരു പ്രമുഖ ടെലികോം വ്യവസായിയെ താന്‍ ഐഎസിന്റെയാളാണെന്നും പത്തുകോടി രൂപ വേണമെന്നും പറഞ്ഞ് ഗോകുല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. രാത്രി പത്തു മണിയോടെയാണ് കമ്പനി ചെയര്‍മാനെ സ്വകാര്യ ഫോണില്‍ വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: