തൃക്കരിപ്പൂര്‍: വലിയപറമ്പയിലെ ഏക ബോട്ടും സര്‍വ്വീസും മുടങ്ങി തീരദേശവാസികള്‍ ദുരിതത്തിലായി. വലിയ പറമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി കാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്ഥാന ജലഗതാഗത വകുപ്പാണ് കൊറ്റി കോട്ടപ്പുറം ബോട്ട് സര്‍വ്വീസ് ആരംഭിച്ചത്. തുടക്കത്തില്‍ ആറു ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കിലും ക്രമേണ പലതും കേടായി കട്ടപ്പുറത്ത് കയറ്റിവെച്ചു.
അവസാനം ബാക്കിവന്ന ഒരു ബോട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പായിസര്‍വ്വീസ്നിര്‍ത്തി വെച്ചത്ഇതോടെതിരദേശ പ്രദേശവാസികള്‍ തീര്‍ത്തും നിരാശയിലായി..ദിവസേന നൂറുക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ ബോട്ട് സര്‍വ്വീസ് നിലച്ചതോടെ തീരദേശ വാസികള്‍ ദുരിതക്കയത്തിലായി.ആയിറ്റി ജല ഗതാഗത വകുപ്പ് ഓഫീസിന്റെ നിയന്ത്രണത്തില്‍ സര്‍വ്വീസ് നടത്തുന്ന ഏക ബോട്ടാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചത് . ഏകദേശം 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലിയപറമ്പ നിവാസികള്‍ പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗ്ഗമാണ് ഇതോടെ കഷ്ടത്തിലായത്. കടലിനും കായലിനും ഇടയില്‍ക്കിടക്കുന്ന പ്രദേശ വാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി തുടക്കത്തില്‍ ആറു ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കിലും ക്രമേണ പലതും കേടായി കട്ടപ്പുറത്ത് കയറ്റിവെച്ചു. അവസാനം ബാക്കിവന്ന ഒരു ബോട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പായി സര്‍വ്വീസ് നിര്‍ത്തിവച്ചത്.
ആയിറ്റി കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്ന ബോട്ട് സുരക്ഷ ഭീഷണി ഉയര്‍ത്തുന്നുവെന്ന ആശങ്കയും നേരത്തെ യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നിരുന്നു. സംസ്ഥാന ജലഗതാഗവകുപ്പിന്റെ കോട്ടയം,എറണാകുളം കായലുകളില്‍ സര്‍വ്വീസ് നടത്തി പഴകിയ ബോട്ടുകളാണ് കവ്വായി കായലില്‍ ഓടിച്ചിരുന്നത് .ഒരു ബോട്ട് മാത്രമേ സ്റ്റീല്‍ ബോട്ടായി ഉണ്ടയിരുന്നുള്ളൂ.ഇതാകട്ടെ ഘനം കൂടിയതായതുകാരണം മണ്‍തിട്ടയില്‍ തട്ടി എന്നും റിപ്പെയറിലായിരുന്നു . സില്‍ക്കില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി ജലഗതാഗത വകുപ്പ് വാങ്ങിയ ബോട്ട് സുരക്ഷിതമായിരുന്നില്ല .ആഴം കുറഞ്ഞ ജെട്ടികളില്‍ അടുപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്നം.
കവ്വായി കായലില്‍ കൊറ്റി മുതല്‍ കോട്ടപ്പുറം നമ്പ്യാര്‍കെട്ട് ക്രോസ്ബാര്‍ വരെ പുഴ 6 മീറ്റര്‍ വീതിയില്‍ മണ്ണെടുത്ത് ആഴം കൂട്ടിയിരുന്നു.തുറമുഖ വകുപ്പ് മുഖേന ഘട്ടം ഘട്ടമായാണ് പ്രവൃത്തി നടത്തിയത്.
അഴീക്കല്‍ തുറമുഖത്ത് നിന്ന് ചെറുകപ്പലുകളിലും,വഞ്ചികളിലും കയറ്റിറക്ക് നടത്താന്‍ ലക്ഷ്യമിട്ട് സുല്‍ത്താന്‍ തോട് മുതല്‍ കൊറ്റി വരെയും പുഴ മണലെടുത്ത് ആഴം കൂട്ടിയിരുന്നു.എന്നാല്‍ ആവശ്യമായ സിഗ്നലുകളും ചാല് കുറ്റികളും സ്ഥാപിച്ചിരുന്നില്ല.സുല്‍ത്താന്‍ തോട് ആഴം കൂട്ടിയപ്പോള്‍ ബോട്ടുകള്‍ കടന്നുവരാന്‍ തടസ്സമായിരുന്നു.തെങ്ങുകളും,ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയിരുന്നില്ല .ഇത് സര്‍വ്വീസിന്ന്! തടസ്സമായി.കവ്വായി കായലില്‍ നിലവിലുള്ള ജെട്ടികളില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ സാധിക്കാറില്ല
പഴകിയ ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ ഇറക്കിയാല്‍ മാത്രമേ ജലഗതാഗത വകുപ്പിന്റെ സര്‍വ്വീസ് ബോട്ടുകള്‍ കാര്യക്ഷമമാക്കാന്‍ സാധ്യമാവുകയുള്ളൂ .ജലഗതാഗത വകുപ്പ് അതിനുള്ള ഒരു നടപടിയും എടുക്കുന്നില്ലയെന്ന് തീരദേശ വാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: