മാനന്തവാടി : ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാതെ പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജില്ലാ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
അഡീഷണല്‍ ഡയറക്ടര്‍ ഡോ. ആര്.എല്‍.സരിതയാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ദിവസെപോലും ഗൈനോക്കോളജി ഒപി പ്രവര്‍ത്തിച്ചില്ല. തെളിവെടുപ്പ് മുന്‍കൂട്ടി കണ്ട് ആശുപത്രിയില്‍ ഒരുക്കങ്ങളും നടത്തിയിരുന്നു. രാവിലെ 10.30ഓടെയാണ് ജില്ലാ ആശുപത്രിയിലെ മെഡിസിന് യൂണിറ്റില്‍ തെളിവെടുപ്പ് തുടങ്ങിയത്.
ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, സസ്പെന്‍ഷനില്‍ കഴിയുന്ന ഡോക്ടര്‍ സുഷമ, സംഭവസമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍, നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രൈബല്‍ പ്രോമോട്ടര്‍ എന്നിവരില്‍നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണി വരെ തെളിവെടുപ്പ് നടന്നു.
തെളിവെടുപ്പിനിടെ രാവിലെ മുതല്‍ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ജി.ബിജു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധകളായ സജിശങ്കര്‍, അഖില്‍പ്രേം, നിട്ടംമാനികുഞ്ഞിരാമന്, മനോജ് പട്ടേട്ട്, ഇ.ജെ.ബാബു, സീമന്തിനി സുരേഷ് എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: