പേട്ട: നഗരസഭയുടെ കീഴിലുള്ള മുട്ടത്തറ പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ ക്ലാസ്മുറി വിട്ടതുമൂലം വന്‍ദുരന്തം ഒഴിവായി. അതേസമയം നാലുകു
ട്ടികള് ഭക്ഷണം കഴിച്ചശേഷം തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള പൈപ്പില്‍ കൈകഴുകാനെത്തിയിരുന്നു. കെട്ടിടം തകരുന്ന ശബ്ദം കേട്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. യുപി വിഭാഗം കെട്ടിടമാണ് തകര്‍ന്നത്.
കെട്ടിട നിര്‍മ്മാണത്തിലുണ്ടായ അപാകതകളാണ് തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2007ലാണ് നഗരസഭ ഒന്നേകാല്‍ കോടിരൂപ മുടക്കി സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അന്നുതന്നെ നാട്ടുകാര്‍ നിര്‍മ്മാണത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് കെട്ടിടം തകര്‍ന്ന് വീണത്.
സംഭവസ്ഥലത്തെത്തിയ നഗരസഭാ അധികൃതര്‍ കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം കെട്ടിയടയ്ക്കാനുള്ള ശ്രമം സംഘര്‍ഷത്തിലേക്ക് നയിച്ചു. ബിജെപിയുടെ പ്രതിഷേധത്തില്‍ നഗരസഭ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. നിര്‍മ്മാണ അപാകതയുള്ള കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ മേയറും ഡെപ്യൂട്ടി കളക്ടറുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കാമെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നുമായിരുന്നു അവരുടെ നിലപാട്. അതേസമയം തകര്‍ന്ന കെട്ടിടത്തിനു മുകളില്‍ ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനമെടുത്തിരുന്നു. ഒക്ടോബര്‍ മുന്നിനായിരുന്നു ടെന്നീസ് ക്വാര്‍ട്ടിന്റെ ഉദ്്ഘാടനം നിശ്ചയിച്ചിരുന്നത്.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കരമനജയന്‍, മുട്ടത്തറ ഏരിയാ സെക്രട്ടറി ജി.മോഹനന്, മണക്കാട് ഏര്യാ പ്രസിഡന്റ് ജി.ജ്യോതിഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് പ്രശാന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: