തിരുവനന്തപുരം: പിഎസ്സി റാങ്കു ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടി നീട്ടാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഈ മാസം 30നു മൂന്നുവര്‍ഷം തികയുന്നതും നാലരവര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറുമാസത്തേക്കു നീട്ടിയത്. നാന്നൂറോളം റാങ്ക് ലിസ്റ്റുകള്ക്കായിരിക്കും കാലാവധി നീട്ടലിന്റെ പ്രയോജനം ലഭിക്കുക. നാലരവര്‍ഷം പൂര്‍ത്തിയാകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടി നീട്ടണമെന്ന മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനെതിരേ എട്ട് അംഗങ്ങള്‍ കമ്മിഷന് യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എല്‍ഡിഎഫ് അംഗങ്ങളാണ് എതിര്‍പ്പുയര്‍ത്തിയത്. എന്നാല്‍, ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ കമ്മിഷന് തീരുമാനമെടുക്കുകയായിരുന്നു. ഇവരുടെ വിയോജനക്കുറിപ്പ് സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുമെന്നു ചെയര്മാന് ഡോ.കെ.എസ.് രാധാകൃഷ്ണന് വ്യക്തമാക്കി.
ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയിലും മൂന്ന് പിഎസ്സി അംഗങ്ങളെ ലണ്ടനില്‍ പബ്ലിക് ഇന്‍ഫര്‍മേഷനില്‍ പ്രത്യേക പരിശീലനത്തിന് അയക്കാനും യോഗം തീരുമാനിച്ചു. ഇതിനു സര്‍ക്കാരിന്റെ അനുമതി തേടാന്‍ യോഗത്തില്‍ തീരുമാനമായി. വര്‍ഷം തോറും നവംബറില്‍ ലണ്ടനില്‍ നടക്കുന്ന പരിശീലന സെഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ റിക്രൂട്ടിങ് ഏജന്‍സികളിലെ അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. ലണ്ടനിലെ പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റിയൂട്ടാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും കേരള പിഎസ്സിയില് നിന്നു മൂന്നുപേര്‍ ലണ്ടനില്‍ പോയിരുന്നു. അഡ്വ. അശോകന് ചരുവില്‍, അഡ്വ.എം.കെ. സക്കീര്‍, വി.എസ.് ഹരീന്ദ്രനാഥ് എന്നിവരാണ് ലണ്ടനിലേക്ക് പോവുക.
ഒരംഗത്തിന് അഞ്ചുലക്ഷം രൂപവീതം 15 ലക്ഷം രൂപയാണ് ഇതിന് ചെലവുവരിക. പിഎസിയില്‍ വന്‍ ധൂര്‍ത്ത് നടക്കുന്നുവെന്ന് ധനവകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നു സര്‍ക്കാര്‍ സാമ്പത്തിക നിയന്ത്രണം വരെ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടമരുന്നതിന് മുമ്പാണ് ലക്ഷങ്ങള്‍ പൊടിച്ചുള്ള വിദേശ യാത്രക്ക് അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: