തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും അധ്യാപകേതര തസ്തികകളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്ന ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കേരള സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല, കോഴിക്കോട് സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്സ് ലീഗല്‍ സ്റ്റഡീസ്, ഫിഷറീസ് & ഓഷന്‍ സ്റ്റഡീസ് സര്‍വകലാശാല, വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല,സാങ്കേതിക സര്‍വകലാശാല എന്നീ 13 സര്‍വകലാശാലകള്‍ക്കാണ് ഇത് ബാധകമാകുക.
അങ്കണവാടി വര്‍ക്കേഴ്സ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ഫണ്ട് രൂപീകരിക്കുവാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. അങ്കണവാടി വര്‍ക്കര്‍ക്ക് പ്രതിമാസം 200 രൂപയും ഹെല്‍പ്പര്‍ക്ക് 100 രൂപയുമാണ് അംശാദായം. പത്തുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുന്ന അംഗത്തിന് പെന്ഷന് അര്‍ഹതയുണ്ടായിരിക്കും.
അഞ്ചുവര്‍ഷക്കാലമോ അതിലധികമോ തുടര്‍ച്ചയായി അംശാദായമടച്ചവര്ക്ക് പിരിഞ്ഞുപോകുമ്പോള്‍ അടച്ച തുകയും പലിശയും സര്‍ക്കാര്‍ വിഹിതവും ലഭിക്കും. അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം അംശാദായം അടച്ചവര്‍ക്ക് അടച്ച തുകയ്ക്കു മാത്രമേ അര്‍ഹതയുണ്ടാകൂ.
ഇതിന്റെ നടത്തിപ്പിനായാണ് കേരള അങ്കണവാടി വര്‍ക്കര്‍മാരുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്. സര്‍ക്കാര്‍ നോമിനിയായിരിക്കും ചെയര്‍പേഴ്സണ്‍. അങ്കണവാടി വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും പ്രതിനിധീകരിച്ച് നാല് അംഗങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: