കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും വിതരണക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം. എക്സിബിറ്റേഴ്സ് ഫെഡറേഷന് നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ എ ക്ലാസ് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചു.
വെള്ളിയാഴ്പ കൊച്ചിയില്‍ ഫിലിം ചേബര്‍ ഹാളില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് വിതരണക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്നു മുതല്‍ സിനിമകള്‍ റിലീസ് ചെയ്തു തുടങ്ങും. വൈഡ് റിലീസിംഗ് സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 22-ാം തീയതി വീണ്ടും ചര്‍ച്ചകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. തിയറ്ററുകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചു.
ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള തീയേറ്റര്‍ ഉടമകള്‍ക്കെതിരെ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കില്‍ കുടുങ്ങിയാണ് സിനിമാ മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് തീയേറ്ററുകള്‍ നല്‍കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. ഈ വിലക്കുകളെല്ലാം താല്‍ക്കാലികമായി ഒഴിവാക്കിയതോടെയാണ് പുതിയ ചിത്രങ്ങളുടെ റിലീസിനു വഴിയൊരുങ്ങിയത്. പെരുന്നാള്‍ ലക്ഷ്യമാക്കി റിലീസിനെത്തിയ ചിത്രങ്ങളുടെ റിലീസിങ്ങ് തര്‍ക്കത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു.
ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടി, പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ചിത്രങ്ങളുടെ റിലീസിങ്ങ് മാറ്റി വച്ചിരുന്നു. പ്രതിസന്ധി ഒഴിവായതോടെ ചിത്രങ്ങള്‍ നാളെ പ്രദര്‍ശനത്തിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ ഞാന്‍ സംവിധാനം ചെയ്യും, ലാല്പ്രധാനവേഷത്തില് എത്തുന്ന ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നിവയും നാളെ പ്രദര്‍ശനത്തിനെത്തും.
മാളുകളിലെ മള്‍ട്ടി പ്ലക്സുകള്‍ക്ക് നല്കുന്ന അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും ഫെഡറേഷന്റെ കീഴിലുളള തിയറ്ററുകള്‍ക്കും നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് പ്രധാന കാരണം.എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷാജു അഗസ്റ്റിന്, ട്രഷറര്‍ സാജു ജോണി, ഫെഡറേഷന് അംഗം സന്തോഷ് എന്നിവരുടെ തിയറ്ററുകള്ക്ക്് പുതിയ റിലീസിങ്് ചിത്രങ്ങള്‍ കൊടുക്കേണ്ടെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. 18 തിയറ്ററുകള്ക്കായിരുന്നു വിലക്ക്. ഇത് വെള്ളിയാഴ്ച പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: