തിരുവല്ല: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ഭോപ്പാലില്‍ ആരംഭിച്ച ദേശീയ പഠന ക്യാംപില്‍ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളും ചര്‍ച്ച ചെയ്യുന്നു.
ഭാരതത്തില്‍ ആദ്യമായി പൊതുഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് നേടിയ പഞ്ചായത്ത് എന്ന നിലയില്‍ നേരത്തേ തന്നെ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് ഒദ്യോഗിക വെബ് സൈറ്റിലും ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് ഇടം നേടിയിരുന്നു.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഭോപ്പാലില്‍ ആരംഭിച്ച പഠന ക്യാംപില്‍ കേരളത്തില്‍ നിന്ന് പത്തനംതിട്ട ജില്ലയില്‍ കോയിപ്രം ബ്ളോക്കിലുള്ള ഇരവിപേരൂര്‍, കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി ബ്ളോക്കിലുള്ള കതിരൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് ദേശീയ ക്യാംപിലുള്ളത്. കതിരൂര്‍ പഞ്ചായത്ത് നടപ്പാക്കിയ ശുചിത്വ പരിപാലന മാതൃകള്‍ ക്യാംപില്‍ അവതരിപ്പിക്കും.
പൊതുഭരണം, മാലിന്യ സംസ്കരണം, പ്ളാസ്റ്റിക് റോഡ്, യോഗ-ആരോഗ്യ പരിപാലനം, ചെറുകിട ശുദ്ധജല പദ്ധതികള്‍, ജാഗ്രതാ സമിതി എന്നിവയാണ് ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് അവതരിപ്പിക്കുന്നത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എന്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അവതരണത്തിനായി ഭോപ്പാലില്‍ എത്തിയിട്ടുണ്ട്. വിവിധ വകുപ്പ് തലവന്മാര് ഉള്‍പ്പെടെ അഞ്ഞൂറോളം വരുന്ന പ്രതിനിധികള്‍ക്ക് മുന്പില് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 31 മാതൃകകള്‍ പഠന ക്യാംപില്‍ അവതരിപ്പിക്കും. തുടര്‍ന്ന് പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവതാരകര്‍ വിശദീകരണം നല്‍കും. ഇരവിപേരൂര്‍ പഞ്ചായത്തിന്റെ പ്രദര്‍ശിനിയും പഠന ക്യാംപ് നടക്കുന്ന ഭോപ്പാല്‍ സെക്രട്ടേറിയറ്റ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്.
പഠന ക്യാംപില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ നടപ്പാക്കാനാണ് ഗ്രാമ വികസന മന്ത്രാലയം ഉദ്യേശിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാര്‍ തങ്ങളുടെ പ്രദേശത്തെ ഒരു ഗ്രാമം വിസനന മാതൃകയായി തിരഞ്ഞെടുത്ത് പ്രത്യേക പരിഗണന നല്‍കുന്നതാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: