കൊച്ചി: മനുഷ്യരില്‍ കോളറ രോഗത്തിന് കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ചില സീറോടൈപ്പുകള്‍ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിനെ ബാധിക്കുന്ന മാരകമായ ബാക്ടീരിയ രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്താന്‍ കൊച്ചിയിലെ ഐസിഎആര്‍ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക് നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.ടോംസ് സി.ജോസഫ്, ഡോ.കെ.വി.ലളിത, ഡോ.വി.മുരികദാസ് എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. 2014-15 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 357505 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന പ്രധാന വരുമാനസ്രോതസ്സായ ഓരുജല ചെമ്മീനിനെ കൊന്നൊടുക്കുന്ന ഇത്തരം കോളറ ബാക്ടീരിയയെ രോഗംബാധിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ ആദ്യമായി കണ്ടെത്താന്‍ കഴിഞ്ഞത് പ്രാധാന്യമര്‍ഹിക്കുന്നു. ചെമ്മീന്‍ പോലെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കോളറ രോഗാണുക്കളുടെ ദീര്ഘകാലവാഹകരാകാന് സാധ്യതയുണ്ട്.
ജലജന്യരോഗമായ വയറിളക്കത്തിനും കോളറയ്ക്കും കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ഇരു നൂറിലധികം സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ രോഗകാരണമാകുന്നത് ഒ വണ്‍ ഒ 139 എന്നീ ഇനങ്ങളാണ്. ഓരുജല ചെമ്മീനിന്റെ ലാര്‍വ ഘട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ബാധിച്ച് കൊന്നൊടുക്കുന്ന വിബ്രിയോകോളറെ ഒ 139 എന്ന ഇന്നത്തെ ശാസ്ത്രജ്ഞര്‍ പരീക്ഷണ ശാലയില്‍ വേര്‍തിരിച്ച് വളര്‍ത്തിയെടുത്തു. ഈ രോഗാണു ആരോഗ്യമുള്ള നാരന്‍, കാര, വനാമി ഇനത്തില്‍പ്പെട്ട ചെമ്മീന്‍ കുഞ്ഞുങ്ങളിലും രോഗം പകര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ രോഗകാരണമാകുന്ന കോളറ ബാക്ടീരിയ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിന് മാരകമായ രോഗം വരുത്തുന്നു എന്നത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി.എന്‍. രവിശങ്കര്‍ അറിയിച്ചു. രോഗബാധമൂലം ചെമ്മീന്‍ കയറ്റുമതിയില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതു കൂടാതെ മറ്റുജീവികളില്‍ കോളറ ബാക്ടീരിയയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്ന് സിഫ്റ്റ് മൈക്രോബയോളജി, ഫെര്മന്റേഷന് ആന്റ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ.കെ.വി.ലളിത പറഞ്ഞു. എറണാകുളം ജില്ലയിലെ ചെമ്മീന്‍ കൃഷിയിടങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയയെ വേര്‍തിരിച്ചെടുത്തത്. ഈ ബാക്ടീരിയ ചെമ്മീനുകളില്‍ എങ്ങനെരോഗഹേതുകമാകുന്നു എന്നത് ഇനിയും വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.കൊച്ചി: മനുഷ്യരില്‍ കോളറ രോഗത്തിന് കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ചില സീറോടൈപ്പുകള്‍ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിനെ ബാധിക്കുന്ന മാരകമായ ബാക്ടീരിയ രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്താന്‍ കൊച്ചിയിലെ ഐസിഎആര്‍ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക് നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ.ടോംസ് സി.ജോസഫ്, ഡോ.കെ.വി.ലളിത, ഡോ.വി.മുരികദാസ് എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. 2014-15 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 357505 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന പ്രധാന വരുമാനസ്രോതസ്സായ ഓരുജല ചെമ്മീനിനെ കൊന്നൊടുക്കുന്ന ഇത്തരം കോളറ ബാക്ടീരിയയെ രോഗംബാധിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളില്‍ ആദ്യമായി കണ്ടെത്താന്‍ കഴിഞ്ഞത് പ്രാധാന്യമര്‍ഹിക്കുന്നു. ചെമ്മീന്‍ പോലെയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ കോളറ രോഗാണുക്കളുടെ ദീര്ഘകാലവാഹകരാകാന് സാധ്യതയുണ്ട്.
ജലജന്യരോഗമായ വയറിളക്കത്തിനും കോളറയ്ക്കും കാരണമായ വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ ഇരു നൂറിലധികം സീറോടൈപ്പുകളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ രോഗകാരണമാകുന്നത് ഒ വണ്‍ ഒ 139 എന്നീ ഇനങ്ങളാണ്. ഓരുജല ചെമ്മീനിന്റെ ലാര്‍വ ഘട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ബാധിച്ച് കൊന്നൊടുക്കുന്ന വിബ്രിയോകോളറെ ഒ 139 എന്ന ഇന്നത്തെ ശാസ്ത്രജ്ഞര്‍ പരീക്ഷണ ശാലയില്‍ വേര്‍തിരിച്ച് വളര്‍ത്തിയെടുത്തു. ഈ രോഗാണു ആരോഗ്യമുള്ള നാരന്‍, കാര, വനാമി ഇനത്തില്‍പ്പെട്ട ചെമ്മീന്‍ കുഞ്ഞുങ്ങളിലും രോഗം പകര്‍ത്താന്‍ പര്യാപ്തമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരില്‍ രോഗകാരണമാകുന്ന കോളറ ബാക്ടീരിയ ഓരുജലത്തില്‍ കൃഷിചെയ്യുന്ന ചെമ്മീനിന് മാരകമായ രോഗം വരുത്തുന്നു എന്നത് ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി.എന്‍. രവിശങ്കര്‍ അറിയിച്ചു. രോഗബാധമൂലം ചെമ്മീന്‍ കയറ്റുമതിയില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതു കൂടാതെ മറ്റുജീവികളില്‍ കോളറ ബാക്ടീരിയയുടെ പ്രവര്‍ത്തനം പൊതുജനാരോഗ്യത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നുവെന്ന് സിഫ്റ്റ് മൈക്രോബയോളജി, ഫെര്മന്റേഷന് ആന്റ് ബയോടെക്നോളജി വിഭാഗം മേധാവി ഡോ.കെ.വി.ലളിത പറഞ്ഞു. എറണാകുളം ജില്ലയിലെ ചെമ്മീന്‍ കൃഷിയിടങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയയെ വേര്‍തിരിച്ചെടുത്തത്. ഈ ബാക്ടീരിയ ചെമ്മീനുകളില്‍ എങ്ങനെരോഗഹേതുകമാകുന്നു എന്നത് ഇനിയും വിശദമായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: