കൊച്ചി: പുനര്‍വിവാഹത്തിന് പത്രപ്പരസ്യം നല്കുന്ന യുവതികളെ പരിചയപ്പെട്ട് വിവാഹം കഴിച്ച് അവരുടെ പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി മുങ്ങുന്ന വിവാഹവീരനും കൂട്ടാളിയും പോലീസ് പിടിയില്‍. പത്തനംതിട്ട, മൈലപ്ര സൂര്യഭവനില്‍ സനല്‍കുമാര്‍ (40), കൂട്ടാൡ ഏലൂര്‍ മഞ്ഞുമ്മല്‍ പേരക്കാപ്പിള്ളില് സുേരഷ് കുമാര്‍ (52) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ്ചെയ്തത്.
നെട്ടൂര്‍ സ്വദേശിയായ മുസ്ലീംയുവതിയെ വിവാഹപ്പരസ്യം കണ്ട് സനല്‍ ഫോണില്‍ ബന്ധപ്പെട്ട് കൊച്ചി നേവല്‍ബേസിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിവാഹം ആലോചിച്ചു. ഒരു തട്ടിപ്പുകേസില്‍ ആലുവ സബ്ജയിലില്‍ തടവില്‍ കഴിയവെ പരിചയപ്പെട്ട സുരേഷ്ബാബുവിനെ പാലക്കാട് നെന്മാറ ഇല്ലത്തെ സുബ്രഹ്മണ്യന് നമ്പൂതിരിയാണെന്ന് പറഞ്ഞ് കൂടെക്കൂട്ടിയാണ് പെണ്ണുകാണാന്‍ പോയതും വിവാഹം ഉറപ്പിച്ചതും. തുടര്‍ന്ന് ഇയാളുടെ കാര്‍മികത്വത്തില്‍ മുസ്ലിമായ യുവതിയെ എറണാകുളം ശിവക്ഷേത്രത്തില്വെച്ച് താലികെട്ടി. പിന്നീട് ക്വാര്‍ട്ടേഴ്സ് ശരിയായിട്ടില്ലെന്നുപറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് യുവതിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി യുവതിയുടെ അക്കൗണ്ടില്‍നിന്നും രണ്ടു പേരും ചേര്‍ന്ന് 5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു.
യുവതി മരട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് തിരുവല്ല കുമ്പനാട്ടുനിന്ന് സനലിനെ അറസ്റ്റുചെയ്തത്. പോലീസ് പിടികൂടുമ്പോള്‍ തിരുവല്ലക്കാരിയായ യുവതിയെ തോമസ് എന്ന പേരില്‍ വിവാഹം കഴിച്ച് ഒരു വിദേശ മലയാളിയുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ആ യുവതിയില്‍നിന്നും നാല് ദിവസത്തിനകം 9 പവനും 30,000 രൂപയും ഇയാള്‍ കൈക്കലാക്കി.
തിരുവനന്തപുരം സ്വദേശിയായ യുവതിയെയാണ് സനല്‍ ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് പള്ളുരുത്തി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു. ആ യുവതിയുടെ സഹായത്തോടെയാണ് ഇയാള്‍ പിന്നീട് തട്ടിപ്പ് നടത്തിയത്. ഹരിപ്പാടുനിന്നും ഒരു യുവതിയെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തു. തുടര്‍ന്ന് തൊടുപുഴയിലെ സര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയെ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതിന് തൊടുപുഴ സ്റ്റേഷനിലും, വൈക്കം ചെമ്പ് സ്വദേശിയായ യുവതിയെ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ച് തുടര്‍ന്ന് തിരുവനന്തപുരത്ത് ഹോട്ടല്‍മുറിയില്‍ ആക്കിയശേഷം പണവും സ്വര്‍ണാഭരണവുമായി മുങ്ങിയതിന് വൈക്കം സ്റ്റേഷനിലും, കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യവെ കൂടെ ജോലിചെയ്തിരുന്ന ആളുടെ 14 വയസുള്ള മകളെ കോയമ്പത്തൂരില്‍ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിന് കളമശ്ശേരി സ്റ്റേഷനിലും സ്വന്തം വാഹനത്തില്‍ നേവല്‍ ഓഫീസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ബീക്കണ്‍ ൈലറ്റ് വച്ച് ഓടിച്ചതിന് തിരുവല്ല സ്റ്റേഷനിലും സനലിനെതിരെ കേസുണ്ട്.
സുരേഷ്ബാബുവിനെതിരെ ഫുഡ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ആലുവ സ്റ്റേഷനിലും പറവൂര്‍ സ്റ്റേഷനിലും കേസുണ്ട്.പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സനലിനെയും സുരേഷ്ബാബുവിനെയും മരട് എസ്ഐ പി.ആര്. സന്തോഷ്, സീനിയര്‍ സിപിഒമാരായ ഗിരീഷ്ബാബു, വിനോദ്കൃഷ്ണ, സിപിഒ സന്തോഷ് സി.ആര് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 16 സിംകാര്‍ഡുകള്‍ പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: