നാഗ്പൂര്‍: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് വനവാസികളുടെ യാത്രാ വിഷമം പരിഹരിക്കുന്നതിനായി റോഡ,് റെയില്‍ നിര്‍മ്മാണത്തിന് ഒരു ലക്ഷം കോടിരൂപ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. വനവാസി കല്യാണശ്രമത്തിന്റെ ദേശീയ സമ്മേളനം നാഗ്പൂരിലെ രേശംഭാഗ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വനവാസി കേന്ദ്രങ്ങളില്‍ റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ച 50000 കോടി രൂപയില്‍ ഇതിനകം 16000 കോടി ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ വന സംരക്ഷണ നിയമം നടപ്പാക്കിയതായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ ഫണ്ട് മറ്റുവകകളിലേക്ക് തിരിച്ചുവിടാന്‍ സമ്മതിക്കില്ല. മാത്രമല്ല ഈ രീതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കുവാന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനവാസികല്യാണശ്രമം പ്രസിഡന്റ് ജഗ്ജീവന് ദേവ് റാം അദ്ധ്യക്ഷത വഹിച്ചു.
സ്വാമി നിരഞ്ജനാദി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ചന്ദ്രകാന്ത്, മഹാരാഷ്ട്ര മന്ത്രി ചന്ദ്രശേഖര്‍ ഭാവ്കട, നാഗ്പൂര്‍ മേയര്‍ പ്രവീണ്‍ ദത്തെ, കൃഷ്ണപ്രസാദ്, നീലിമ സായി പട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ സമീത സാട്ടെ സ്വാഗതം പറഞ്ഞു. കേരളത്തില്‍ നിന്ന് രക്ഷാധികാരി പള്ളിയറ രാമന്, സംസ്ഥാന പ്രസിഡന്റ് മധുകര്‍ വി ഗോറെ, ജനറല്‍ സെക്രട്ടറി കെ. കുമാരന്, സംഘടനാ സെക്രട്ടറി ടി.എസ് നാരായണന്, ഭാരവാഹികളായ ടി. വി രാഘവന്, പി കെ സഹദേവന്, സി. കെ സുരേഷ് ചന്ദ്രന്, സി കെ രാജശേഖരന്. ഗംഗാധരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: