ഉത്താനപാദ മഹാരാജാവിനു രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. സുരുചിയും സുനീതിയും. അതില്‍ സുരുചി അതീവ സുന്ദരിയും മഹാരാജാവിന്റെ പട്ടമഹിഷിയും ആയിരുന്നു. സുരുചിക്ക് ഉത്തമന് എന്നൊരു മകന് ജനിച്ചു. ഉത്താനപാദന് അവനെ വല്ലാതെ ലാളിച്ചു. എന്നാല്‍ സുനീതി ഭര്‍ത്താവിന്റെ സ്നേഹക്കുറവുള്ളവളായിരുന്നു. അവര്‍ക്ക് ഉത്താനപാദനില്നിന്ന് ഉണ്ടായ സന്തതിയാണ് ധ്രുവന്.
കുമാരന്മാര് മിടുക്കന്മാരായി വലുതായി. കുട്ടികളുടെ കളിയിലും മറ്റും രാജാവും രാജ്ഞിയും സന്തോഷിച്ചു. പിന്നീട്സംഗതി ആകെ മാറി. ഒരു ദിവസം രാജാവ് സിംഹാസനത്തില്‍ ഇരിക്കവെ ധ്രുവകുമാരന് രാജാവിന്റെ മടിയില്‍ കയറിയിരുന്നു. ആ സമയത്താണ് സുരുചിയുടെ വരവ്. രാജാവിന്റെ മടിയില്‍ ധ്രുവകുമാരനെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യത്തോടെ കുട്ടിയെ മടിയില്‍നിന്നും വലിച്ചു തള്ളിയിട്ടു. പിന്നെ ഒരുപാടു പരുഷവാക്കുകളും പറഞ്ഞു. ഇതു ധ്രുവകുമാരനെ ആകെ തളര്‍ത്തി. സങ്കടം സഹിക്കാന്‍ വയ്യാതായി. ഇതുകണ്ടുവന്ന അമ്മസുരുചി മകനെ സമാധാനപ്പെടുത്തി. നമ്മള് നിര്ഭാഗ്യവാന്മാരാണ്. നമുക്കും ഒരു ദിവസം നല്ലകാലം വരും. ദൈവകടാക്ഷം വേണം മോനെ എല്ലാത്തിനും എന്നുപറഞ്ഞു.
ധ്രുവകുമാരന് അമ്മയോട് ദൈവകടാക്ഷം വേണമെങ്കില്‍ എന്തു ചെയ്യണം എന്നുചോദിച്ചു. അമ്മ പറഞ്ഞുകൊടുത്തു. കഠിനമായ തപസ്സു ചെയ്യുകയാണെങ്കില്‍ ഭഗവാന്റെ അനുഗ്രഹം കിട്ടും. എന്നുപറഞ്ഞതുകേട്ട് ധ്രുവകുമാരന് ഉടനെതന്നെ വീടുവിട്ടിറങ്ങി വനത്തിലേക്ക് ചെന്നു. നാരദമുനിയുടെ ഉപദേശത്തോടെ അതിഘോരമായ കഠിന തപസ്സു തുടങ്ങി.
തപസ്സിന്റെ കാഠിന്യത്താല്‍ ഈരേഴുപതിനാലു ലോകവും നടുങ്ങി. ഉടനെ ദേവേന്ദ്രന് ധ്രുവന്റെ തപസ്സുമുടക്കുവാനുള്ള ശ്രമവും തുടങ്ങി. അതൊന്നും വിലപ്പോയില്ല. അവസാനം ആ ബാലന്റെ മുന്നില്‍ അതാ സാക്ഷാല്‍ മഹാവിഷ്ണു ശംഖു ചക്ര ഗദാ പത്മധാരിയായി പ്രസന്നമുഖത്തോടെ ദിവ്യദര്‍ശനം നല്കി. എന്താണ് വരം വേണ്ടത് എന്നും അങ്ങയുടെ അനുഗ്രഹം മാത്രമുള്ള ബാലനായിരിക്കണം എന്നും ആവശ്യപ്പെട്ടു.
ധ്രുവന്റെ അപേക്ഷ കേട്ട മഹാവിഷ്ണു അതെല്ലാംനല്കി അനുഗ്രഹിച്ചു. ദീര്‍ഘകാലം നാടും ഭരിച്ചു പ്രശസ്തനായി. അതിനുശേഷം ആകാശത്ത് ഭഗവാന്റെ അനുഗ്രഹത്തോടെ നിലയുറപ്പിച്ചു. വടക്കുഭാഗത്ത് ധ്രുവന് പ്രത്യേക സ്ഥാനം നല്കി. അതാണ് നാം ഇന്നും നാം ദിവ്യശോഭയോടെ കാണുന്ന ധ്രുവനക്ഷത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: