കൗസല്യാ മാതാവ് തന്നെപ്പറ്റി എന്തായിരിക്കും ധരിച്ചിരിക്കുക? തന്റെ പ്രേരണകൊണ്ട് അമ്മ ഇതൊക്കെചെയ്തു എന്നായിരിക്കില്ലേ? അമ്മയെ സത്യം ബോധിപ്പിക്കാനായി ഭരതന് വേഗം കൗസല്യയുടെ അന്തഃപുരത്തിലെത്തി.
ദുഃഖിതയായ അവരുടെ പാദത്തില്‍ വീണു നമസ്കരിച്ചു. അവര്‍ ഭരതനെ എണീപ്പിച്ച് ആലിംഗനം ചെയ്തു. ദുഃഖം അടക്കാനാകാതെ വിലപിച്ചു. ”ഇതെല്ലാം എന്റെ കര്‍മ്മദോഷമാണ്. സാക്ഷാല്‍ മഹാവിഷ്ണു രഘുവംശനായകനായി തന്റെ ഉദരത്തില്‍ പിറന്നു. എന്നിട്ടും തന്റെ ദുഃഖം അവസാനിക്കുന്നില്ലല്ലോ” എന്ന് കൗസല്യ പരിതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: