ന്യൂദല്‍ഹി: യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തിയ സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭ്യര്‍ത്ഥിച്ചു.
കാണാതായ പശുവിനെ കൊന്നു വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന പ്രചാരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം വീടു പരിശോധിക്കാന്‍ കയറിയതിനെ തുടര്‍ന്നാണ് ഇഖ്ലാഖ് എന്ന 50 കാരന് കൊല്ലപ്പെട്ട സംഭവം ഉണ്ടായത്. സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്.
പക്ഷേ, അതിന് വര്‍ഗ്ഗീയ നിറം കൊടുക്കുന്നത് ശരിയല്ല. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും ആരും ശ്രമിക്കരുത്.
നേരത്തേ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ അപലപിച്ചിരുന്നു. സംഭവം ആസൂത്രിതമായിരുന്നുവെന്ന ആരോപണം മഹേഷ് ശര്‍മ്മ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: