പാറ്റ്ന: ബിജെപിയേയും സംഘപരിവാറിനെയും പ്രതിക്കൂട്ടിലാക്കാന്‍ യുപിയിലെ ദാദ്രിയില്‍ നടന്ന സംഭത്തെ ചിലര്‍ വര്‍ഗ്ഗീയവല്‍ക്കരിച്ചത് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധര്‍ക്കു വിനയാകുന്നു. ഗോമാംസം ഭക്ഷിച്ചതിന്റെ പേരിലാണ് ദാദ്രിയിലെ കൊലപാതകം എന്നാണ് പ്രചാരണം നടത്തിയത്. എന്നാല്‍, മാംസം കഴിക്കരുതെന്ന് ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞതും പിന്നീട് മാറ്റിപ്പറഞ്ഞതും സംസ്ഥാനത്തെ രാഷ്ട്രീയ വിവാദ വാര്‍ത്തയായിരിക്കുകയാണ്.
യാദവര്‍ പശുക്കളെ ദേവതയായി കണക്കാക്കുന്നവരാണ്. ഗോവണ്‍ അവരുടെ സാമ്പത്തിക സോതസ്സുതന്നെ. ഗോവധം അവര്‍ക്ക് വിശ്വാപരമായും ആലോചിക്കാന്‍കൂടി സാധിക്കുന്നതല്ല. ഈ രാഷ്ട്രീയം കണക്കിലെടുത്താണ് ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് മാംസം ഭക്ഷിക്കരുത് അത് രോഗം പരത്തുമെന്നു പ്രസ്താവിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രസ്താവന ബിജെപിക്ക് അനുകൂലമാണെന്നു വന്നപ്പോള്‍ ഹിന്ദുക്കളില്‍ ഗോമാംസം തിന്നുന്നവരുമുണ്ടെന്നു തിരുത്തി. എന്നാല്‍, ഈ പ്രസ്താവന ഇപ്പോള്‍ യാദവര്‍ക്കിടയില്‍ ലാലുവിനെതിരേ കടുത്ത വിയോജിപ്പിനു കാരണമായിട്ടുണ്ട്.
ഹിന്ദുക്കള്‍ ഗോമാംസം ഭക്ഷിക്കുമെന്ന പ്രസ്താവന യദുവംശികളെ മുഴുവന്‍ ആക്ഷേപിക്കുന്നതായെന്ന ബിജെപി പാര്‍ലമെന്റംഗം ഹുക്കും നാരായണ്‍ ദേവ് പ്രസ്താവിച്ചു. യാദവര്‍ക്ക് പശു വിശുദ്ധ മൃഗമാണെന്നും അവര്‍ ഗോമാംസം ഭക്ഷിക്കില്ലെന്നും ദേവ് പറഞ്ഞു.
അതിനിടെ മാംസം ഭക്ഷിക്കരുതെന്നും ഹിന്ദുക്കള്‍ ഗോമാംസം ഭക്ഷിക്കുമെന്നും മറ്റും മാറ്റിമാറ്റി പ്രസ്താവന നടത്തുന്ന ലാലു പ്രസാദ് യാദവിന്റെ നിലപാടിനോടും ഗോമാംസ ഭഷണത്തെക്കുറിച്ചും കോണ്‍ഗ്രസും സോണിയാ ഗാന്ധിയും നിലപാടു വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: