ന്യൂദല്‍ഹി: എത്ര കൊടുംകുറ്റം ചെയ്താലും വധശിക്ഷ ഭീകരര്‍ക്കു മാത്രമായി ഒതുക്കണമെന്ന നിയമകമ്മീഷന്റെ ശുപാര്‍ശ ആഭ്യമന്തരമന്ത്രാലയം തള്ളിയേക്കും. കമ്മീഷന് റിപ്പോര്‍ട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ആഭ്യന്തരമന്ത്രാലയവും നിയമ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ സാങ്കേതികതയുടെ പേരിലും, സാഹചര്യങ്ങള്‍ പരിണഗിച്ചും കമ്മീഷന് റിപ്പോര്‍ട്ട് തള്ളുകയെന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നതെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്കുന്നു.
1967-ല്‍ ലോ കമ്മീഷന് 35-ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷയെ അനുകൂലിച്ച് ശുപാര്‍ശ കൊടുത്തിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യം നോക്കുമ്പോള്‍ വധശിക്ഷ വേണ്ടെന്നു വെക്കാവുന്ന സ്ഥിതിവിശേഷം ആയിട്ടില്ലെന്നാണ് പൊതുവേ വാദം. എന്നാല്‍, സമൂഹം പരിഷ്കൃതമായെന്നും വധശിക്ഷ പ്രാകൃതമാണെന്നുമാണ് എതിര്‍വാദം. പക്ഷേ,വധശിക്ഷപോലുള്ള പരമാവധി ശിക്ഷയെക്കുറിച്ചുള്ള ഭയവും വീണ്ടുവിചാരവും ആസൂത്രിതമായി കുറ്റംചെയ്യുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കുമെന്ന മനഃശാസ്ത്രവും ചിലര്‍ അവതരിപ്പിക്കുന്നുണ്ട്.
ഭീകരതയുമായി ബന്ധപ്പെട്ടക്കേസുകളില് ഒഴിച്ച് വധശിക്ഷ നടപ്പാക്കല്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമകമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍, ഒമ്പതംഗ കമ്മീഷന്റെ ഈ തീരുമാനം ഏകകണ്ഠമല്ല. കമ്മീഷനിലെ രണ്ടംഗങ്ങള്‍ക്ക് ഈ അഭിപ്രായത്തോടു വിയോജിച്ചിട്ടുണ്ട്. അനൗദേ്യാഗിക അംഗവും നിയമ വകുപ്പു സെക്രട്ടറിയുമായ പി. കെ. മല്‍ഹോത്ര, ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് എന്നിവര്‍ പൊതുതീരുമാനത്തോടു വിയോജിക്കുന്നു. ഇവര്‍ക്കുപുറമേ പാനലിലെ സ്ഥിരാംഗം റിട്ട. ജ്സറ്റീസ് ഉഷാ മെഹറയും വധശിക്ഷ വേണ്ടെന്ന കമ്മീഷന് ശുപാര്‍ശയ്ക്ക് എതിരാണ്.
ഇന്നത്തെ സാഹചര്യത്തില്‍ വധശിക്ഷ രാജ്യത്ത് നിലനില്‍ക്കണം. ലോകം മുഴുവന്‍ ബഹുമാനിക്കുന്ന സക്രിയമായ നീതിന്യായ സംവിധാനമാണ് നമ്മുടേത്. വിവിധ വിധികളിലൂടെ നമ്മുടെ നിയമം സുവ്യക്തമാക്കിയ തരത്തില്‍, അര്‍ഹിക്കുന്നവര്‍ക്കു മാത്രമേ വധശിക്ഷ നമ്മുടെ ജഡ്ജുമാര്‍ നല്‍കുകയുള്ളൂ എന്ന കാര്യത്തില്‍, അനുഭവത്തിന്റ പശ്ചാത്തലത്തില്‍ നാം അവരില്‍ വിശ്വാസം അര്‍പ്പിക്കണം, മല്‍ഹോത്ര വിയോജനക്കുറിപ്പില്‍ പറയുന്നു.
രാജ്യത്തിന്റെ പരമാധികാരത്തെയും ഏകതയേയും ചോദ്യംചെയ്യുന്ന ശുപാര്‍ശകള്‍ കമ്മീഷന് സമര്‍പ്പിക്കാന്‍ പാടില്ലെന്ന എതിര്‍പ്പാണ് ലജിസ്ലേച്ചീവ് സെക്രട്ടറി സഞ്ജയ് സിങ് സമര്‍പ്പിച്ചത്.
ഇത്സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശുപാര്‍ശ തള്ളിക്കളയണമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. നിയമവകുപ്പുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി ഈയാഴ്ച തന്നെ തീരുമാനത്തിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: