ന്യൂദല്‍ഹി: വിദേശത്തെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിവഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 4147 കോടി രൂപ.3770 കോടിയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണക്കുകള്‍ കൃത്യമാക്കിയതോടെയാണ് തുകയുടെ ശരിയായ വിവരം ലഭിച്ചത്.
കള്ളപ്പണം വെളിപ്പെടുത്തി 60 ശതമാനം നികുതിയടച്ച് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള 90 ദിവസത്തെ ഏകജാലക സംവിധാനം സപ്തംബര്‍ 30നാണ് അവസാനിച്ചത്. ഈ മൂന്നുമാസംകൊണ്ട് 638 പേരില്‍ നിന്നാണ് 4147 കോടി രൂപ കിട്ടിയത്. റവന്യൂ സെക്രട്ടറി ഹംസമുഖ് അധിയ പറഞ്ഞു.
വിദേശത്തുള്ള കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് എതിരെ ഇനി ശക്തമായ നടപടിയാകും വരിക. പത്തും വര്‍ഷം വരെ തടവും 120 ശതമാനം പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കഴിഞ്ഞവര്‍ഷമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: