അത്യപൂര്‍വമായ സുഗന്ധമുള്ള ദിവ്യപുഷ്പങ്ങളാല് നിര്‍മിച്ച മാലയുമായി നടന്നകലുന്ന രണ്ട് അപ്സരസ്ത്രീകള്ക്കുമുന്നില് അതാ സാക്ഷാല്‍ ദുര്‍വാസാവുമുനി. പിന്നെ ഒട്ടും താമസിച്ചില്ല മാല മുനീശ്വരനു നല്കി. അപ്സര സ്ത്രീകള്‍ അവിടെനിന്നും അപ്രത്യക്ഷമായി.
മുനി മാലയുമായി നടന്നപ്പോള്‍ സാക്ഷാല്‍ ദേവേന്ദ്രന് അതാ ഐരാവതത്തില്‍ വരുന്നതു കണ്ടപ്പോള്‍ മുനിക്കു സന്തോഷമായി. ഏതായാലും അലങ്കാരപ്രിയനായ ദേവേന്ദ്രന് ഈ മാല ഇരിക്കട്ടെ എന്നുദ്ദേശിച്ചു മാല ദേവേന്ദ്രനു നല്കി. ഒരു ചെറുപുച്ഛത്തോടെ മാല ദേവേന്ദ്രന് ആനപ്പുറത്തുവച്ചു. എന്തെന്നില്ലാത്ത സുഗന്ധത്താല്‍ ആകൃഷ്ടരായി വണ്ടുകള്‍ പറന്നെത്തി . വണ്ടുകളുടെ ഉപദ്രവത്താല്‍ ഐരാവത്തിനു ദേഷ്യം വന്നു. തന്റെ മുകളിലുള്ള മാല താഴെഇട്ടു ചവിട്ടിഞെരിച്ചു.
ഇതുകണ്ടുനിന്ന ദുര്‍വാസാവു ദേവേന്ദ്രനെ നോക്കി ശപിക്കുകയായിരുന്നു. നീയും ദേവഗണങ്ങളും ജരാനര ബാധിച്ചു വലയട്ടെ. ദേവേന്ദ്രന് ചെയ്തുപോയ തെറ്റിനു ക്ഷമ ചോദിച്ചു. പ്രതിവിധി എന്താണ് എന്നു ചോദിച്ചു. പാലാഴി കടഞ്ഞു അമൃതു സേവിച്ചാല്‍ മതി. എന്നുപറഞ്ഞുകൊണ്ടു മുനീശ്വരന്‍ യാത്രയായി.
പിന്നെ ദേവന്മാര് എല്ലാവരും ആലോചിച്ചു സാക്ഷാല്‍ ശ്രീമന്നാരായണ സന്നിധിയിലെത്തി. സങ്കടം ഉണര്‍ത്തിച്ചു. പിന്നെ ഭഗവാന്റെ ആജ്ഞപ്രകാരം അസുരന്മാരെയും കൂട്ടുപിടിച്ചു പാലാഴിമഥനത്തിനു തയ്യാറെടുപ്പു തുടങ്ങി. വാസുകി കയറായും മന്ധരപര്വതം കടകോലായും സ്ഥാപിച്ചു. ദേവന്മാര് വാലിലും അസുരന്മാര് തലഭാഗത്തും പിടിച്ചു പാലാഴിമഥനം തുടങ്ങി.
അപ്പോള്‍ അതാ മന്ദരപര്‍വതം സമുദ്രത്തിന്റെ അടിയിലേക്കു താഴുന്നു. എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിനെ സ്തുതിച്ചു. അതാവരുന്നു വലിയ ആമ (കൂര്‍മ്മാവതാരം)സമുദ്രത്തിനടിയില്‍നിന്നും മന്ദരപര്‍വതത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു.
പാലാഴിമഥനം വീണ്ടും തുടങ്ങി. അതാവരുന്നു ദിവ്യമായ ഓരോന്നും സൂര്യന്, ചന്ദ്രന്, കാമധേനു, കല്‍പ്പകവൃക്ഷം. പിന്നെയും മഥനം തന്നെ അതാ വരുന്നു സര്‍വലോകവും വെന്തുചാരമാകുന്ന ശക്തിയോടുകൂടി കാളകൂടവിഷം വാസുകിയുടെ വായില്‍നിന്നും പുറത്തുവരുന്നു. എല്ലാവരും ഭയപ്പെട്ടു. തത്സമയം സാക്ഷാല്‍ ശ്രീപരമേശ്വരന് വിഷത്തിനെ കയ്യിലെടുത്തു ലോകരക്ഷയ്ക്കായി പാനം ചെയ്തു.
ഇതുകണ്ടുനിന്ന പാര്‍വതീ ദേവീ ഭര്‍ത്താവിനു വിഷം അകത്തുചെന്നാല്‍ എന്തും സംഭവിക്കാന്‍ എന്നുകരുതി കഴുത്തില്‍ മുറുകെ കൈക്കൊണ്ടു പിടിച്ചു. ഭഗവാന് നാരായണന് പുറത്തേക്കു വിഷം വരാതിരിക്കാന്‍ വായും കൈകൊണ്ടുപൊത്തി. വിഷം കണ്ഠത്തില് തന്നെ നിന്നു. അങ്ങനെ മഹാദേവനു നീലകണ്ഠന് എന്ന പേരും വന്നുചേര്‍ന്നു. അല്‍പ്പസമയത്തിനുശേഷം അതാ വരുന്നു ദിവ്യതേജസ്സോടെ ധന്വന്തരീമൂര്‍ത്തി അമൃതകുംഭവുമായി ഉടന്‍ അസുരന്മാര് അമൃതവുമായി ഓടിമറഞ്ഞു.
ഭഗവാനും ദേവേന്ദ്രനും പരിവാരങ്ങളുമെല്ലാം പിന്നാലെ ചെന്നു. അസുരന്മാര് അമൃതു ഭക്ഷിക്കുവാന്‍ തയ്യാറായി. ആരിതു നമുക്കെല്ലാം ഒരുപോലെ വിളമ്പിത്തരും എന്ന ചിന്തയിലായിരിക്കുമ്പോള്‍ സാക്ഷാല്‍ മോഹിന വേഷം ധരിച്ചു അസുരന്മാരെ കബളിപ്പിച്ചു. മോഹിനിഅമൃതുമായി മറഞ്ഞു. ദേവസവിധത്തില്‍ എത്തി ദേവന്മാര്ക്കു നല്കി. അതോടെ ദേവന്മാര്ക്ക് നഷ്ടപ്പെട്ട തേജസ്സും ബലവും തിരിച്ചുകിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: