തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തുകയും എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദുഐക്യവേദി നടത്തിയ ദേവസ്വം ഓഫീസ് മാര്‍ച്ചിന് പിന്നാലെ എബിവിപി ഇന്നലെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദും കോളേജിലേക്ക് മാര്‍ച്ചും നടത്തി. കോളേജിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
കോളേജില്‍ അക്രമം നടത്തുന്ന എസ്എഫ്ഐക്കാരെയും ഇവര്‍ക്ക് പിന്തുണ നല്കുന്ന ഇടതുപക്ഷ അദ്ധ്യപകരായ ദീപാനിശാന്ത്, ജോണ്സണ്, അരുണ്‍ തുടങ്ങിയവരെയും പുറത്താക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
ജില്ലാ കണ്‍വീനര്‍ വി.ആര്.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് ജോ.കണ്‍വീനര്‍ അനുമോദ്, എന്‍.എ. അര്ജ്ജൂന്, സ്റ്റിനിജോണ്, സുജിത്ത്ശശി, ശരത്ത് ശശിധരന്, അനൂപ് ശശി, എം.രമ്യ, പി.യു.വൈശാഖ് എന്നിവര്‍ സംസാരിച്ചു. എതാനും ദിവസം മുമ്പാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന കോളേജിനുള്ളില്‍ എസ്എഫ്ഐ ബീഫ് ഫെസ്റ്റ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: