തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടത്തറയില്‍ കോടികള്‍ വില വരുന്ന ചന്ദനവിഗ്രഹങ്ങളുമായി ഒരാള്‍ പിടിയില്‍. മുട്ടത്തറ സ്വദേശി ജയകുമാറി(46)നെയാണ് വനംവകുപ്പ് അധികൃതര്‍ പിടിക്കൂടിയത്. മുട്ടത്തറകേന്ദ്രീകരിച്ച് ചന്ദനവിഗ്രഹ നിര്‍മ്മാണം നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റ അടിസ്ഥാനത്തില്‍ വനം വകുപ്പിന്റ ഇന്റലിജന്‍സ് വിഭാഗം ദിവസങ്ങളായി നടത്തിവന്ന നീരക്ഷണത്തിനെടുവിലാണ് ജയകുമാറിന്റെ വീട്ടിനുള്ളിള് വിഗ്രഹനിര്‍മ്മാണം നടക്കുന്നതായി കണ്ടത്തെിയത്. തുടര്‍ന്ന് ഡിഎഫ്ഒ അനിയുടെ ന്വേതൃത്തിലുള്ള സംഘം നടത്തിയപരിശോധനയിലാണ് ഒന്നരകോടിയോളം രൂപവില വരുന്ന എട്ട് വിഗ്രഹങ്ങള്‍ കണ്ടത്തെിയത്.
ജയകുമാറിനെ വനംവകുപ്പ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ നിന്ന് കണ്ടെടുത്ത മൂന്നരയടിയോളം പൊക്കം വരുന്ന വിശ്വരൂപം വിഗ്രഹത്തിന് വിദേശമാര്ക്കറ്റില് ഒന്നേകാല്‍ കോടിയോളം രൂപ വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനോടൊപ്പം വിവിധ വലുപ്പത്തിലുളള എഴ് ഗണപതി വിഗ്രഹങ്ങള്‍ക്കൂടി കണ്ടെടുത്തിട്ടുണ്ട്.
വിഗ്രഹനിര്‍മ്മാണത്തിന് ആവശ്യമായ ഇത്രയും ചന്ദനങ്ങള്‍ ഇയ്യാള്‍ക്ക് എവിടെ നിന്ന് കിട്ടിയെന്നും ഇതിന് പിന്നില്‍ കൂടുതല്‍ പേര് ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പാലോട് റെയിഞ്ച് ഓഫീസര്‍ വിനോദ്, പരുത്തിപള്ളി റെയിഞ്ച് ഒഫീസര്‍ ദിവ്യ. എസ്.റോസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയ്യാളെ പിടിക്കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: