കോഴിക്കോട്: കായിക താരങ്ങളെ സഹായിക്കാന്‍ സമൂഹവും തയ്യാറാകണമെന്ന് നടന് സുരേഷ് ഗോപി പറഞ്ഞു. മിടുക്കരായ എത്രയോ കളിക്കാര്‍ നമുക്കുണ്ട്. എന്നാല്‍ ഇവരുടെ തിളക്കം കുറയുകയാണ്. സാമ്പത്തിക ഞെരുക്കമാണ് ഇതിന്് കാരണം. മികച്ച പരിശീലനം, അവസരങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ക്ക് നഷ്ടപ്പെടുകയാണ്. ഇവരെ വളര്‍ത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പറയുന്നതിലര്‍ത്ഥമില്ല.
സമൂഹവും തയ്യാറാകണം. മോഹന്‍ലാലും താനുമടക്കമുള്ള നടന്മാര് കായികതാരങ്ങളെ കഴിയുന്നത്ര സഹായിക്കുന്നുണ്ട.് അത് തുടര്‍ന്നുമുണ്ടാകും. കേരള ബാഡ്മിന്റണ്‍ ലീഗിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ എന്ന നിലയില്‍ ആ ഉത്തരവാദിത്വം കൂടുതല്‍ ശക്തമായി നിര്‍വ്വഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ അമ്പാസിഡര്‍ പദവി ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
19 വയസ്സു വരെയുള്ളവര്‍ക്കായി ഇന്ത്യയില്‍ ആദ്യമായാണ് ബാഡ്മിന്റണ്‍ ലീഗ് ജൂനിയേഴ്സ് മത്സരം നടക്കുന്നത്.് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച ടൂര്‍ണമെന്റ് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. മേയര്‍ എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. സമൂതിരിരാജ കെ.സി. ഉണ്ണിയനുജന്‍ രാജ ദീപം തെളിയിച്ചു. ഐഎന്‍എസ്് പ്രസിഡന്റ് പി.വി.ചന്ദ്രന്, കോര്പ്പറേഷന് കൗണ്‍സിലര്‍ കിഷന് ചന്ദ്, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സ്പോര്‍ട്സ്കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
കെബിഎസ്എ സെക്രട്ടറി എ.മുരളീധരന് സ്വാഗതവും പ്രസിഡന്റ് എ. വല്സലന് നന്ദിയും പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ റാങ്കിങ്ങിലുള്ള താരങ്ങള്‍ ഉള്‍പ്പെടെയുള്ള കളിക്കാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ബേക്കേഴ്സ് ആന്റ് ബട്ട്ലേഴ്സ് സ്പോണ്സര് ചെയ്ത മത്സരം ഈ മാസം ഒമ്പത് വരെ ആറ് ടീമുകളായാണ് കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: