ആലുവ: കഴിഞ്ഞദിവസം ആലുവയില്‍ പിടിച്ചെടുത്ത കുഴല്‍പണം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവിധ സ്ഥലങ്ങളില്‍ നല്‍കുന്നതിനായി കൊണ്ടുവന്നതാണെന്ന് സംശയം. വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതാണെന്നാണ് പിടിയിലായവര്‍ മൊഴിനല്‍കിയിട്ടുള്ളത്. വയനാട് സ്വദേശിയായ റഫീഖ് എന്നയാളാണ് കുഴല്‍പ്പണകേസിലെ പ്രധാന പ്രതി. ഇയാളോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിട്ടില്ല.
എച്ച്ഡിഎഫ്സി ബാങ്കില്‍നിന്നും പിന്‍വലിച്ചതാണ് ഈ നോട്ടുകള്‍. അതുകൊണ്ടുതന്നെ ഒട്ടേറെ ദുരൂഹതകള്‍ ഉയരുന്നുണ്ട്. കള്ളപ്പണം സൂക്ഷിക്കുന്നതിനും മറ്റും പുതുതലമുറ ബാങ്കുകളിലെ ഉദേ്യാഗസ്ഥരില്‍ ചിലര്‍ കൂട്ടാളികളാകുന്നുവെന്ന ആക്ഷേപവും നിലവിലുണ്ട്. ബാങ്കിന്റെ ഏതു ശാഖയില്‍നിന്നാണ് 43 ലക്ഷം രൂപ ഒറ്റയടിക്ക് പിന്വലിച്ചിട്ടുള്ളതെന്നതിനെക്കുറിച്ചും അനേ്വഷണം നടത്തുവാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
റഫീഖിന് ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനമായി ബന്ധമുണ്ടോയെന്നതും അനേ്വഷിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റായിരിക്കും തുടരനേ്വഷണം നടത്തുക. രഹസ്യമായ വിവരം ലഭിച്ചതുകൊണ്ട് മാത്രമാണ് കുഴല്‍പ്പണം പിടിച്ചെടുക്കാന്‍ പോലീസിന് കഴിഞ്ഞത്. ഈ തുക പൂര്‍ണ്ണമായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: